കൊച്ചി∙ വാഹനങ്ങൾക്കു രൂപമാറ്റം വരുത്തിയാൽ വാഹനമുടമയ്ക്കോ നിർമാതാക്കൾക്കോ ആണു ബാധ്യതയെന്നും ഇതിനുള്ള സാമഗ്രികൾ വിൽക്കുന്ന കട ഉടമയ്ക്ക് അല്ലെന്നും ഹൈക്കോടതി. സൺ ഫിലിം ഉൾപ്പെടെ വാഹന സാമഗ്രികൾ വിൽക്കുന്ന ഷോപ്പ് ഉടമകളായ കരുനാഗപ്പള്ളി സ്വദേശി അബ്ദുൽ സത്താർ തുടങ്ങിയവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് അമിത് റാവൽ

കൊച്ചി∙ വാഹനങ്ങൾക്കു രൂപമാറ്റം വരുത്തിയാൽ വാഹനമുടമയ്ക്കോ നിർമാതാക്കൾക്കോ ആണു ബാധ്യതയെന്നും ഇതിനുള്ള സാമഗ്രികൾ വിൽക്കുന്ന കട ഉടമയ്ക്ക് അല്ലെന്നും ഹൈക്കോടതി. സൺ ഫിലിം ഉൾപ്പെടെ വാഹന സാമഗ്രികൾ വിൽക്കുന്ന ഷോപ്പ് ഉടമകളായ കരുനാഗപ്പള്ളി സ്വദേശി അബ്ദുൽ സത്താർ തുടങ്ങിയവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് അമിത് റാവൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വാഹനങ്ങൾക്കു രൂപമാറ്റം വരുത്തിയാൽ വാഹനമുടമയ്ക്കോ നിർമാതാക്കൾക്കോ ആണു ബാധ്യതയെന്നും ഇതിനുള്ള സാമഗ്രികൾ വിൽക്കുന്ന കട ഉടമയ്ക്ക് അല്ലെന്നും ഹൈക്കോടതി. സൺ ഫിലിം ഉൾപ്പെടെ വാഹന സാമഗ്രികൾ വിൽക്കുന്ന ഷോപ്പ് ഉടമകളായ കരുനാഗപ്പള്ളി സ്വദേശി അബ്ദുൽ സത്താർ തുടങ്ങിയവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് അമിത് റാവൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വാഹനങ്ങൾക്കു രൂപമാറ്റം വരുത്തിയാൽ വാഹനമുടമയ്ക്കോ നിർമാതാക്കൾക്കോ ആണു ബാധ്യതയെന്നും ഇതിനുള്ള സാമഗ്രികൾ വിൽക്കുന്ന കട ഉടമയ്ക്ക് അല്ലെന്നും ഹൈക്കോടതി. സൺ ഫിലിം ഉൾപ്പെടെ വാഹന സാമഗ്രികൾ  വിൽക്കുന്ന ഷോപ്പ് ഉടമകളായ കരുനാഗപ്പള്ളി സ്വദേശി അബ്ദുൽ സത്താർ തുടങ്ങിയവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് അമിത് റാവൽ ഇക്കാര്യം വ്യക്തമാക്കിയത്.സൺ ഫിലിം ഉൾപ്പെടെ സാമഗ്രികൾ വിൽക്കുന്നതു വാഹനങ്ങളുടെ രൂപമാറ്റം പാടില്ലെന്ന ചട്ട വ്യവസ്ഥയുടെ ലംഘനമാണെന്നു കാണിച്ച് ആർടി ഓഫിസിൽ നിന്നു നോട്ടിസ് കിട്ടിയ സാഹചര്യത്തിലാണ് ഇവർ കോടതിയിലെത്തിയത്. 

ആർടി ഓഫിസിൽ നിന്നുള്ള നോട്ടിസ് അധികാരപരിധി മറികടന്നാണന്നു കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. ഓഗസ്റ്റ് 12ലെ നോട്ടിസിൽ തുടർ നടപടി സ്റ്റേ ചെയ്തു. എതിർകക്ഷികൾക്കു കോടതി നോട്ടിസ് നൽകിയിട്ടുമുണ്ട്.ഷോപ്പുകളുടെ റജിസ്ട്രേഷൻ റദ്ദാകുമെന്നാണു ഹർജിക്കാരുടെ ആശങ്ക. വാഹനങ്ങളുടെ സ്പെയർപാർട്സും വാഹനം മോടി പിടിപ്പിക്കാനുള്ള സാധനങ്ങളും  വിൽക്കുന്നതു നിയമവിരുദ്ധമല്ലെന്നു ഹർജിക്കാർ വാദിച്ചു. അനുവദനീയമല്ലാത്തത് എന്തെങ്കിലും വാഹനത്തിൽ പിടിപ്പിച്ചാൽ വാഹന ഉടമയ്‌ക്കെതിരെ നടപടിയെടുക്കണം. നവംബർ 15നു കേസ് വീണ്ടും പരിഗണിക്കും.