ആലുവ പാലസ് കവാടത്തിൽ പൂക്കച്ചവടം; ഇന്നലെ പാലസിലെ അതിഥികൾ
ആലുവ∙ തമിഴ്നാട്ടിലെ ധർമപുരി സ്വദേശി സിദ്ധമ്മയും മകൻ സുബ്രഹ്മണ്യനും ഓണക്കാലത്തു പൂ വിൽക്കാൻ കേരളത്തിൽ എത്തുമ്പോൾ ഇങ്ങനെയൊരു ആദരം പ്രതീക്ഷിച്ചിരുന്നില്ല. ഗവർണറും മുഖ്യമന്ത്രിയും അടക്കമുള്ളവരെ അതിഥികളായി കിട്ടാൻ പ്രയാസമില്ലാത്ത ആലുവ പാലസിൽ ഇന്നലെ നടന്ന ഓണാഘോഷത്തിൽ മുഖ്യാതിഥികൾ ഈ അമ്മയും
ആലുവ∙ തമിഴ്നാട്ടിലെ ധർമപുരി സ്വദേശി സിദ്ധമ്മയും മകൻ സുബ്രഹ്മണ്യനും ഓണക്കാലത്തു പൂ വിൽക്കാൻ കേരളത്തിൽ എത്തുമ്പോൾ ഇങ്ങനെയൊരു ആദരം പ്രതീക്ഷിച്ചിരുന്നില്ല. ഗവർണറും മുഖ്യമന്ത്രിയും അടക്കമുള്ളവരെ അതിഥികളായി കിട്ടാൻ പ്രയാസമില്ലാത്ത ആലുവ പാലസിൽ ഇന്നലെ നടന്ന ഓണാഘോഷത്തിൽ മുഖ്യാതിഥികൾ ഈ അമ്മയും
ആലുവ∙ തമിഴ്നാട്ടിലെ ധർമപുരി സ്വദേശി സിദ്ധമ്മയും മകൻ സുബ്രഹ്മണ്യനും ഓണക്കാലത്തു പൂ വിൽക്കാൻ കേരളത്തിൽ എത്തുമ്പോൾ ഇങ്ങനെയൊരു ആദരം പ്രതീക്ഷിച്ചിരുന്നില്ല. ഗവർണറും മുഖ്യമന്ത്രിയും അടക്കമുള്ളവരെ അതിഥികളായി കിട്ടാൻ പ്രയാസമില്ലാത്ത ആലുവ പാലസിൽ ഇന്നലെ നടന്ന ഓണാഘോഷത്തിൽ മുഖ്യാതിഥികൾ ഈ അമ്മയും
ആലുവ∙ തമിഴ്നാട്ടിലെ ധർമപുരി സ്വദേശി സിദ്ധമ്മയും മകൻ സുബ്രഹ്മണ്യനും ഓണക്കാലത്തു പൂ വിൽക്കാൻ കേരളത്തിൽ എത്തുമ്പോൾ ഇങ്ങനെയൊരു ആദരം പ്രതീക്ഷിച്ചിരുന്നില്ല. ഗവർണറും മുഖ്യമന്ത്രിയും അടക്കമുള്ളവരെ അതിഥികളായി കിട്ടാൻ പ്രയാസമില്ലാത്ത ആലുവ പാലസിൽ ഇന്നലെ നടന്ന ഓണാഘോഷത്തിൽ മുഖ്യാതിഥികൾ ഈ അമ്മയും മകനുമായിരുന്നു.
പാലസിന്റെ പ്രധാന ഗേറ്റിനു സമീപം റോഡരികിൽ പൂക്കൾ വിൽക്കുന്ന ഇവരെക്കുറിച്ച് കഴിഞ്ഞ ഒന്നിനു മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതു പാലസ് മാനേജർ ജോസഫ് ജോണിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്നാണ് സിദ്ധമ്മയെയും മകനെയും ഓണാഘോഷത്തിൽ മുഖ്യാതിഥികളാക്കാൻ തീരുമാനിച്ചത്.
ഇതിനു ടൂറിസം വകുപ്പിന്റെ അനുമതിയും ലഭിച്ചു. അൻവർ സാദത്ത് എംഎൽഎ ആശംസ നേർന്നു. പാലസ് ഉദ്യോഗസ്ഥൻ കുട്ടൻ മാവേലിയുടെ വേഷമിട്ടു. ഓണത്തെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഓണസദ്യയിൽ പങ്കെടുത്തതെന്നു സിദ്ധമ്മ പറഞ്ഞു.