തോട്ടിൽ മത്സ്യം കൂട്ടത്തോടെ ചത്തുപൊങ്ങി; വെള്ളം പരിശോധിക്കണമെന്നാവശ്യം
കാഞ്ഞൂർ∙ പാഴൂർ പാടശേഖരത്തിലെ തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. രാവിലെയാണ് മത്സ്യങ്ങൾ ചത്തുപൊങ്ങി കിടക്കുന്നത് നാട്ടുകാർ കണ്ടത്. ചെറുതും വലുതുമായി ധാരാളം മത്സ്യങ്ങൾ തോട്ടിലുണ്ടായിരുന്നു. തോട്ടിലെ വെള്ളത്തിൽ വിഷാംശം കലർന്നതാകാം മത്സ്യങ്ങൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണു കരുതുന്നത്. കൃഷി
കാഞ്ഞൂർ∙ പാഴൂർ പാടശേഖരത്തിലെ തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. രാവിലെയാണ് മത്സ്യങ്ങൾ ചത്തുപൊങ്ങി കിടക്കുന്നത് നാട്ടുകാർ കണ്ടത്. ചെറുതും വലുതുമായി ധാരാളം മത്സ്യങ്ങൾ തോട്ടിലുണ്ടായിരുന്നു. തോട്ടിലെ വെള്ളത്തിൽ വിഷാംശം കലർന്നതാകാം മത്സ്യങ്ങൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണു കരുതുന്നത്. കൃഷി
കാഞ്ഞൂർ∙ പാഴൂർ പാടശേഖരത്തിലെ തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. രാവിലെയാണ് മത്സ്യങ്ങൾ ചത്തുപൊങ്ങി കിടക്കുന്നത് നാട്ടുകാർ കണ്ടത്. ചെറുതും വലുതുമായി ധാരാളം മത്സ്യങ്ങൾ തോട്ടിലുണ്ടായിരുന്നു. തോട്ടിലെ വെള്ളത്തിൽ വിഷാംശം കലർന്നതാകാം മത്സ്യങ്ങൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണു കരുതുന്നത്. കൃഷി
കാഞ്ഞൂർ∙ പാഴൂർ പാടശേഖരത്തിലെ തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. രാവിലെയാണ് മത്സ്യങ്ങൾ ചത്തുപൊങ്ങി കിടക്കുന്നത് നാട്ടുകാർ കണ്ടത്. ചെറുതും വലുതുമായി ധാരാളം മത്സ്യങ്ങൾ തോട്ടിലുണ്ടായിരുന്നു. തോട്ടിലെ വെള്ളത്തിൽ വിഷാംശം കലർന്നതാകാം മത്സ്യങ്ങൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണു കരുതുന്നത്. കൃഷി സ്ഥലങ്ങളിൽ രാസമാലിന്യം കൂടിയ തോതിൽ പ്രയോഗിച്ചതു മൂലമായിരിക്കാം തോട്ടിൽ വിഷാംശം കലർന്നത് എന്നാണ് പ്രാഥമിക നിഗമനം.ഇതുമൂലം നാട്ടുകാർ ആശങ്കയിലാണ്.
അനേകം ആളുകൾ തോട്ടിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. കാർഷിക ആവശ്യങ്ങൾക്ക് ഈ തോട്ടിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. പരിസര പ്രദേശങ്ങളിലെ കിണറുകളിലെ ഉറവ തോട്ടിലെ വെള്ളത്തിൽ നിന്നാണ്. അധികൃതർ തോട്ടിലെ വെള്ളം പരിശോധിക്കണമെന്നും വെള്ളം മലിനമാക്കിയവർക്കെതിരെ നടപടി എടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.