നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
മൂവാറ്റുപുഴ∙ നഗരസഭയും എക്സൈസ് വകുപ്പും ചേർന്നു നഗരത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. മാർക്കറ്റ് ഭാഗത്തുള്ള അതിഥിത്തൊഴിലാളി ക്യാംപുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. അതിഥിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ വ്യാപകമായി വിൽപന
മൂവാറ്റുപുഴ∙ നഗരസഭയും എക്സൈസ് വകുപ്പും ചേർന്നു നഗരത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. മാർക്കറ്റ് ഭാഗത്തുള്ള അതിഥിത്തൊഴിലാളി ക്യാംപുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. അതിഥിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ വ്യാപകമായി വിൽപന
മൂവാറ്റുപുഴ∙ നഗരസഭയും എക്സൈസ് വകുപ്പും ചേർന്നു നഗരത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. മാർക്കറ്റ് ഭാഗത്തുള്ള അതിഥിത്തൊഴിലാളി ക്യാംപുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. അതിഥിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ വ്യാപകമായി വിൽപന
മൂവാറ്റുപുഴ∙ നഗരസഭയും എക്സൈസ് വകുപ്പും ചേർന്നു നഗരത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. മാർക്കറ്റ് ഭാഗത്തുള്ള അതിഥിത്തൊഴിലാളി ക്യാംപുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. അതിഥിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ വ്യാപകമായി വിൽപന നടത്തുന്നത്. നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനു പലവട്ടം പിടിയിലായവർ തന്നെയാണു ഇന്നലെയും പിടിക്കപ്പെട്ടത്.
പിടിക്കപ്പെട്ടാൽ നിസ്സാര തുക പിഴ അടച്ചു പുറത്തു വരാമെന്നതും വിൽപനയിലൂടെ ലഭിക്കുന്നത് ലക്ഷങ്ങളുടെ ലാഭമാണെന്നതുമാണ് ഇവരെ വീണ്ടും നിരോധിത ലഹരി കലർന്ന പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനു പ്രേരിപ്പിക്കുന്നത്. ബേക്കറികൾ, പച്ചക്കറിക്കടകൾ, ചെറുകിട ചായക്കടകൾ, മുറുക്കാൻ കടകൾ എന്നിവയുടെ മറവിൽ ഇത്തരത്തിൽ ലഹരി വിൽപന പൊടിപൊടിക്കുകയാണ്. അതിഥിത്തൊഴിലാളികളും വിദ്യാർഥികളും ആണ് ഇവിടങ്ങളിൽ പ്രധാനമായും ലഹരി പുകയില തേടി എത്തുന്നത്. 20 രൂപയിൽ താഴെയുള്ള വിലയ്ക്കു ലഭിക്കുന്ന പുകയില ഉൽപന്നങ്ങൾ 100 രൂപയ്ക്കു വരെയാണ് ഇവർ വിൽക്കുന്നത്.