കാട്ടാനക്കൂട്ടം: ആശങ്കയുടെ നടുക്കടലിൽ നാട്ടുകാർ
പെരുമ്പാവൂർ ∙ വരിവരിയായി പുഴ കടന്നെത്തുന്ന കാട്ടാനക്കൂട്ടം. വിനോദസഞ്ചാരികൾക്ക് ആനന്ദക്കാഴ്ചയാണ്. എന്നാൽ ആശങ്കയുടെ നടുക്കടലിലാണ് വേങ്ങൂരിലെയും കോടനാട്ടെയും ജനങ്ങൾ. പുഴ കടന്ന് ജനവാസ മേഖലയിലേക്കെത്തുന്ന കാട്ടാനക്കൂട്ടം കൃഷിയും വീടുകളും നശിപ്പിച്ചാണ് മടങ്ങുന്നത്. വിനോദ സഞ്ചാരകേന്ദ്രമായ കപ്രിക്കാട്
പെരുമ്പാവൂർ ∙ വരിവരിയായി പുഴ കടന്നെത്തുന്ന കാട്ടാനക്കൂട്ടം. വിനോദസഞ്ചാരികൾക്ക് ആനന്ദക്കാഴ്ചയാണ്. എന്നാൽ ആശങ്കയുടെ നടുക്കടലിലാണ് വേങ്ങൂരിലെയും കോടനാട്ടെയും ജനങ്ങൾ. പുഴ കടന്ന് ജനവാസ മേഖലയിലേക്കെത്തുന്ന കാട്ടാനക്കൂട്ടം കൃഷിയും വീടുകളും നശിപ്പിച്ചാണ് മടങ്ങുന്നത്. വിനോദ സഞ്ചാരകേന്ദ്രമായ കപ്രിക്കാട്
പെരുമ്പാവൂർ ∙ വരിവരിയായി പുഴ കടന്നെത്തുന്ന കാട്ടാനക്കൂട്ടം. വിനോദസഞ്ചാരികൾക്ക് ആനന്ദക്കാഴ്ചയാണ്. എന്നാൽ ആശങ്കയുടെ നടുക്കടലിലാണ് വേങ്ങൂരിലെയും കോടനാട്ടെയും ജനങ്ങൾ. പുഴ കടന്ന് ജനവാസ മേഖലയിലേക്കെത്തുന്ന കാട്ടാനക്കൂട്ടം കൃഷിയും വീടുകളും നശിപ്പിച്ചാണ് മടങ്ങുന്നത്. വിനോദ സഞ്ചാരകേന്ദ്രമായ കപ്രിക്കാട്
പെരുമ്പാവൂർ ∙ വരിവരിയായി പുഴ കടന്നെത്തുന്ന കാട്ടാനക്കൂട്ടം. വിനോദസഞ്ചാരികൾക്ക് ആനന്ദക്കാഴ്ചയാണ്. എന്നാൽ ആശങ്കയുടെ നടുക്കടലിലാണ് വേങ്ങൂരിലെയും കോടനാട്ടെയും ജനങ്ങൾ. പുഴ കടന്ന് ജനവാസ മേഖലയിലേക്കെത്തുന്ന കാട്ടാനക്കൂട്ടം കൃഷിയും വീടുകളും നശിപ്പിച്ചാണ് മടങ്ങുന്നത്. വിനോദ സഞ്ചാരകേന്ദ്രമായ കപ്രിക്കാട് അഭയാരണ്യം വരെ കഴിഞ്ഞ ദിവസം ആനകൾ എത്തി. വേനൽ കടുത്തതോടെ കാട്ടാന ശല്യം വർധിച്ചു.
ചെറുതും വലുതുമായ ആനകൾ അടങ്ങുന്ന സംഘം രാത്രിയിലെത്തി പുലർച്ചെ മടങ്ങും. പാട്ട കൊട്ടിയും തീ കത്തിച്ചു ഭയപ്പെടുത്തിയും ഇവയെ തുരത്താൻ നാട്ടുകാരും വനപാലകരും ഉറക്കമില്ലാതെ കാത്തിരിക്കേണ്ട അവസ്ഥയാണ്. കാട്ടിൽ മരങ്ങൾ ഉണങ്ങിത്തുടങ്ങു കയും പുഴയിൽ വെള്ളം വറ്റുകയും ചെയ്യുമ്പോഴാണ് ഇവ ജനവാസ മേഖലയിലേക്ക് എത്തുന്നത്.
കാട്ടിൽ തീറ്റയ്ക്കുള്ള ഇലകളും മറ്റും കുറയുമ്പോൾ നാട്ടിലെ കൃഷിയിടമാണ് അവരുടെ ലക്ഷ്യം. വാഴയും പച്ചക്കറികളും തിന്നും, ചവിട്ടി നശിപ്പിച്ചുമാണ് ഇവ കടന്നു പോകുന്നത്. മിക്ക ദിവസങ്ങളുടെ കാട്ടാനയുടെ ആക്രമണമുണ്ടെന്നു ജനപ്രതിനിധികൾ പറയുന്നു. കാട്ടാന ശല്യം നിയന്ത്രിക്കാൻ ശക്തമായ നടപടി വേണമെന്നാണ് വനപലകരോടു നാട്ടുകാർ ആവശ്യപ്പെടുന്നത്.