കോടതിക്കെട്ടിടത്തിൽ മൂന്നാമതും തേൻകൂട്; നെഞ്ചിടിപ്പു കൂടുന്നു
കോലഞ്ചേരി∙ മുൻസിഫ്– മജിസ്ട്രേട്ട് കോടതിയിൽ തേൻ കിനിയുന്നു. കോടതിയുടെ മുകൾ നിലയിൽ മൂന്നാം തവണയും തേനീച്ചകൾ കൂടുകൂട്ടിയതോടെ പരിസരവാസികളുടെ നെഞ്ചിടിപ്പു കൂടി. 10 വർഷം മുൻപാണ് വൻ തേനീച്ചക്കൂട് കോടതിയുടെ മുകൾ നിലയിൽ ആദ്യമുണ്ടായത്. തേൻ ശേഖരിച്ച ശേഷം ഈച്ചകളെ തുരത്തിയെങ്കിലും വീണ്ടും കൂടുകെട്ടി. തീയിട്ടു
കോലഞ്ചേരി∙ മുൻസിഫ്– മജിസ്ട്രേട്ട് കോടതിയിൽ തേൻ കിനിയുന്നു. കോടതിയുടെ മുകൾ നിലയിൽ മൂന്നാം തവണയും തേനീച്ചകൾ കൂടുകൂട്ടിയതോടെ പരിസരവാസികളുടെ നെഞ്ചിടിപ്പു കൂടി. 10 വർഷം മുൻപാണ് വൻ തേനീച്ചക്കൂട് കോടതിയുടെ മുകൾ നിലയിൽ ആദ്യമുണ്ടായത്. തേൻ ശേഖരിച്ച ശേഷം ഈച്ചകളെ തുരത്തിയെങ്കിലും വീണ്ടും കൂടുകെട്ടി. തീയിട്ടു
കോലഞ്ചേരി∙ മുൻസിഫ്– മജിസ്ട്രേട്ട് കോടതിയിൽ തേൻ കിനിയുന്നു. കോടതിയുടെ മുകൾ നിലയിൽ മൂന്നാം തവണയും തേനീച്ചകൾ കൂടുകൂട്ടിയതോടെ പരിസരവാസികളുടെ നെഞ്ചിടിപ്പു കൂടി. 10 വർഷം മുൻപാണ് വൻ തേനീച്ചക്കൂട് കോടതിയുടെ മുകൾ നിലയിൽ ആദ്യമുണ്ടായത്. തേൻ ശേഖരിച്ച ശേഷം ഈച്ചകളെ തുരത്തിയെങ്കിലും വീണ്ടും കൂടുകെട്ടി. തീയിട്ടു
കോലഞ്ചേരി∙ മുൻസിഫ്– മജിസ്ട്രേട്ട് കോടതിയിൽ തേൻ കിനിയുന്നു. കോടതിയുടെ മുകൾ നിലയിൽ മൂന്നാം തവണയും തേനീച്ചകൾ കൂടുകൂട്ടിയതോടെ പരിസരവാസികളുടെ നെഞ്ചിടിപ്പു കൂടി. 10 വർഷം മുൻപാണ് വൻ തേനീച്ചക്കൂട് കോടതിയുടെ മുകൾ നിലയിൽ ആദ്യമുണ്ടായത്.
തേൻ ശേഖരിച്ച ശേഷം ഈച്ചകളെ തുരത്തിയെങ്കിലും വീണ്ടും കൂടുകെട്ടി. തീയിട്ടു തുരത്തിയിട്ടും ഈച്ചകൾ അതേ സ്ഥാനത്ത് വീണ്ടും കൂടുണ്ടാക്കിയിരിക്കുകയാണ്. തേനീച്ചകൾ സമീപത്തെ കടകളിൽ രാത്രി എത്തുന്നുണ്ടെന്നു വ്യാപാരികൾ പറയുന്നു.
തേനീച്ചകളുടെ ആക്രമണം ഇതുവരെയുണ്ടായിട്ടില്ല. മെഡിക്കൽ കോളജ് തൊട്ടടുത്തായതിനാൽ പരിസരത്ത് രാത്രിയും പകലും നല്ല തിരക്കുണ്ട്. തേനീച്ചക്കൂട്ടിൽ പക്ഷികൾ വന്നാൽ അവ ആക്രമണകാരികളാകാൻ സാധ്യതയുണ്ടെന്നു നാട്ടുകാർ പറയുന്നു.