‘അബുവിനെ’ തേടി അഖിലെത്തി; ഒരു പകലും രാത്രിയും അനുഭവിച്ച വേദനയ്ക്കു വിരാമം
കളമശേരി ∙ അരുമക്കിളി പറന്നുപോയതിൽ ഒരു പകലും രാത്രിയും അഖിലും വീട്ടുകാരും സുഹൃത്തുക്കളും അനുഭവിച്ച വേദനയ്ക്കു വിരാമം. കൂടുതുറന്നു പുറത്തുപോയ ആഫ്രിക്കൻ ഗ്രേ പാരറ്റ് ‘അബു’വിനെ ഇന്നലെ രാവിലെ 10 മണിയോടെ തിരികെ കിട്ടി. പത്തടിപ്പാലം കരിയാപ്പിള്ളി വീട്ടിൽ അഖിലിന്റെ 3 വർഷം പ്രായമുള്ള തത്തയാണ് അബു. ചൊവ്വാഴ്ച
കളമശേരി ∙ അരുമക്കിളി പറന്നുപോയതിൽ ഒരു പകലും രാത്രിയും അഖിലും വീട്ടുകാരും സുഹൃത്തുക്കളും അനുഭവിച്ച വേദനയ്ക്കു വിരാമം. കൂടുതുറന്നു പുറത്തുപോയ ആഫ്രിക്കൻ ഗ്രേ പാരറ്റ് ‘അബു’വിനെ ഇന്നലെ രാവിലെ 10 മണിയോടെ തിരികെ കിട്ടി. പത്തടിപ്പാലം കരിയാപ്പിള്ളി വീട്ടിൽ അഖിലിന്റെ 3 വർഷം പ്രായമുള്ള തത്തയാണ് അബു. ചൊവ്വാഴ്ച
കളമശേരി ∙ അരുമക്കിളി പറന്നുപോയതിൽ ഒരു പകലും രാത്രിയും അഖിലും വീട്ടുകാരും സുഹൃത്തുക്കളും അനുഭവിച്ച വേദനയ്ക്കു വിരാമം. കൂടുതുറന്നു പുറത്തുപോയ ആഫ്രിക്കൻ ഗ്രേ പാരറ്റ് ‘അബു’വിനെ ഇന്നലെ രാവിലെ 10 മണിയോടെ തിരികെ കിട്ടി. പത്തടിപ്പാലം കരിയാപ്പിള്ളി വീട്ടിൽ അഖിലിന്റെ 3 വർഷം പ്രായമുള്ള തത്തയാണ് അബു. ചൊവ്വാഴ്ച
കളമശേരി ∙ അരുമക്കിളി പറന്നുപോയതിൽ ഒരു പകലും രാത്രിയും അഖിലും വീട്ടുകാരും സുഹൃത്തുക്കളും അനുഭവിച്ച വേദനയ്ക്കു വിരാമം. കൂടുതുറന്നു പുറത്തുപോയ ആഫ്രിക്കൻ ഗ്രേ പാരറ്റ് ‘അബു’വിനെ ഇന്നലെ രാവിലെ 10 മണിയോടെ തിരികെ കിട്ടി. പത്തടിപ്പാലം കരിയാപ്പിള്ളി വീട്ടിൽ അഖിലിന്റെ 3 വർഷം പ്രായമുള്ള തത്തയാണ് അബു. ചൊവ്വാഴ്ച രാവിലെ അബദ്ധത്തിൽ കൂടുതുറന്നു വെളിയിൽ ചാടിയതാണ്.
കൂടിനു പുറത്തുകടന്ന അബുവിനെ കാക്കകൾ കൂട്ടം ചേർന്ന് ആക്രമിച്ചതോടെ ഭയന്നു പറന്നു പോവുകയായിരുന്നു. ഇന്നലെ ഒന്നര കിലോമീറ്റർ ദൂരെ കുമ്മഞ്ചേരി ജംക്‌ഷനിലെ ഒരു വീട്ടുമുറ്റത്ത് കാക്കകളോടു പൊരുതി തളർന്നു വീണു. തളർന്നു കിടന്ന അബുവിനെ കണ്ട വീട്ടുകാർ മലയാള മനോരമയിൽ അബുവിനെക്കുറിച്ചു വന്ന വാർത്ത ഓർക്കുകയും അഖിലിനെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു.