നിരോധിത മേഖലയിൽ മീൻ പിടിച്ച കർണാടക ബോട്ട് കസ്റ്റഡിയിൽ
എളങ്കുന്നപ്പുഴ∙ നിരോധിത മേഖലയിൽ മീൻ പിടിച്ച കർണാടക ബോട്ട് കോസ്‌റ്റൽ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ഫിഷറീസ് വകുപ്പിന് കൈമാറി. ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ടീം നടത്തിയ പരിശോധനയിൽ ബോട്ടിൽ സൂക്ഷിച്ച 35 ടൺ ചെറിയ മീൻ കണ്ടെത്തി. തീരക്കടലിൽ പ്രവേശിക്കുന്നതിന് സ്‌പെഷൽ പെർമിറ്റും ഇല്ലായിരുന്നു. വൈപ്പിൻ ഫിഷറീസ്
എളങ്കുന്നപ്പുഴ∙ നിരോധിത മേഖലയിൽ മീൻ പിടിച്ച കർണാടക ബോട്ട് കോസ്‌റ്റൽ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ഫിഷറീസ് വകുപ്പിന് കൈമാറി. ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ടീം നടത്തിയ പരിശോധനയിൽ ബോട്ടിൽ സൂക്ഷിച്ച 35 ടൺ ചെറിയ മീൻ കണ്ടെത്തി. തീരക്കടലിൽ പ്രവേശിക്കുന്നതിന് സ്‌പെഷൽ പെർമിറ്റും ഇല്ലായിരുന്നു. വൈപ്പിൻ ഫിഷറീസ്
എളങ്കുന്നപ്പുഴ∙ നിരോധിത മേഖലയിൽ മീൻ പിടിച്ച കർണാടക ബോട്ട് കോസ്‌റ്റൽ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ഫിഷറീസ് വകുപ്പിന് കൈമാറി. ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ടീം നടത്തിയ പരിശോധനയിൽ ബോട്ടിൽ സൂക്ഷിച്ച 35 ടൺ ചെറിയ മീൻ കണ്ടെത്തി. തീരക്കടലിൽ പ്രവേശിക്കുന്നതിന് സ്‌പെഷൽ പെർമിറ്റും ഇല്ലായിരുന്നു. വൈപ്പിൻ ഫിഷറീസ്
എളങ്കുന്നപ്പുഴ∙ നിരോധിത മേഖലയിൽ മീൻ പിടിച്ച കർണാടക ബോട്ട് കോസ്‌റ്റൽ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ഫിഷറീസ് വകുപ്പിന് കൈമാറി. ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് ടീം നടത്തിയ പരിശോധനയിൽ ബോട്ടിൽ സൂക്ഷിച്ച 35 ടൺ ചെറിയ മീൻ കണ്ടെത്തി. തീരക്കടലിൽ പ്രവേശിക്കുന്നതിന് സ്‌പെഷൽ പെർമിറ്റും ഇല്ലായിരുന്നു.
വൈപ്പിൻ ഫിഷറീസ് സ്‌റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ പി. അനീഷിന് കൈമാറിയ ബോട്ട് എറണാകുളം മത്സ്യഭവൻ ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫിസർ മിലി ഗോപിനാഥ് കസ്റ്റഡിയിൽ എടുത്തു. ജില്ലാ ഫിഷറീസ് ഓഫിസർ എസ്. ജയശ്രീ ബോട്ടിന് 2.5 ലക്ഷം രൂപ പിഴയിട്ടു. പിടിച്ചെടുത്ത ചെറുമീൻ കടലിൽ ഉപേക്ഷിച്ചു.