വേനൽ കഠിനം; വരണ്ടുണങ്ങി കുന്നത്തേരി: ശുദ്ധജലത്തിനു നെട്ടോട്ടം
ആലുവ∙ വേനൽ കഠിനമാവുകയും പെരിയാർവാലി കനാലിൽ ജലവിതരണം തടസ്സപ്പെടുകയും ചെയ്തതോടെ ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി പ്രദേശം കടുത്ത വരൾച്ചയുടെ പിടിയിലായി. കുന്നത്തേരി, പള്ളിത്താഴം, തായിക്കാട്ടുകര, എസ്എൻ പുരം, കാരോത്തുകുഴി എന്നിവിടങ്ങളിൽ കിണറുകളിൽ നീരുറവു നിലച്ചു. പാടശേഖരങ്ങൾ വരണ്ടുണങ്ങി. പച്ചക്കറി
ആലുവ∙ വേനൽ കഠിനമാവുകയും പെരിയാർവാലി കനാലിൽ ജലവിതരണം തടസ്സപ്പെടുകയും ചെയ്തതോടെ ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി പ്രദേശം കടുത്ത വരൾച്ചയുടെ പിടിയിലായി. കുന്നത്തേരി, പള്ളിത്താഴം, തായിക്കാട്ടുകര, എസ്എൻ പുരം, കാരോത്തുകുഴി എന്നിവിടങ്ങളിൽ കിണറുകളിൽ നീരുറവു നിലച്ചു. പാടശേഖരങ്ങൾ വരണ്ടുണങ്ങി. പച്ചക്കറി
ആലുവ∙ വേനൽ കഠിനമാവുകയും പെരിയാർവാലി കനാലിൽ ജലവിതരണം തടസ്സപ്പെടുകയും ചെയ്തതോടെ ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി പ്രദേശം കടുത്ത വരൾച്ചയുടെ പിടിയിലായി. കുന്നത്തേരി, പള്ളിത്താഴം, തായിക്കാട്ടുകര, എസ്എൻ പുരം, കാരോത്തുകുഴി എന്നിവിടങ്ങളിൽ കിണറുകളിൽ നീരുറവു നിലച്ചു. പാടശേഖരങ്ങൾ വരണ്ടുണങ്ങി. പച്ചക്കറി
ആലുവ∙ വേനൽ കഠിനമാവുകയും പെരിയാർവാലി കനാലിൽ ജലവിതരണം തടസ്സപ്പെടുകയും ചെയ്തതോടെ ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി പ്രദേശം കടുത്ത വരൾച്ചയുടെ പിടിയിലായി. കുന്നത്തേരി, പള്ളിത്താഴം, തായിക്കാട്ടുകര, എസ്എൻ പുരം, കാരോത്തുകുഴി എന്നിവിടങ്ങളിൽ കിണറുകളിൽ നീരുറവു നിലച്ചു. പാടശേഖരങ്ങൾ വരണ്ടുണങ്ങി. പച്ചക്കറി കൃഷികൾ കരിഞ്ഞു.
കിണറുകളിൽ നിന്നു കലങ്ങിയ വെള്ളമാണ് ലഭിക്കുന്നതെന്നു പഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദൻ പറഞ്ഞു. കിണറുകളെ മാത്രം ആശ്രയിച്ചിരുന്ന, പൈപ്പ് കണക്‌ഷൻ ഇല്ലാത്തവർ ശുദ്ധജലത്തിനു നെട്ടോട്ടമോടുകയാണ്. പെരിയാർവാലി കനാലിൽ കാരോത്തുകുഴി ഭാഗത്തു നീരൊഴുക്കിന്റെ തടസ്സം നീക്കിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നു നാട്ടുകാർ പറഞ്ഞു. മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.