ടാക്സി ഡ്രൈവറെ മർദിച്ച കേസ്: 3 പേർ പിടിയിൽ
മരട് ∙ ഊബർ ടാക്സി ഡ്രൈവറെ മർദിച്ച കേസിൽ 3 പേർ അറസ്റ്റിൽ. പാലാ കൂവക്കാട്ടുതറ സാബിൻ (25), അജിമോൻ (34), ഉദയംപേരൂർ കൊല്ലംപറമ്പിൽ അരുൺ ഷാജി (28) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ ഉച്ചയ്ക്കു 2.30നു ഇടപ്പള്ളി സിഗ്നൽ ജംക്‌ഷനിലാണ് ഊബർ ടാക്സി ഡ്രൈവറായ മലപ്പുറം നെമ്ലീനി തച്ചിങ്ങനാട്ട് ഇർഷാദിന്
മരട് ∙ ഊബർ ടാക്സി ഡ്രൈവറെ മർദിച്ച കേസിൽ 3 പേർ അറസ്റ്റിൽ. പാലാ കൂവക്കാട്ടുതറ സാബിൻ (25), അജിമോൻ (34), ഉദയംപേരൂർ കൊല്ലംപറമ്പിൽ അരുൺ ഷാജി (28) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ ഉച്ചയ്ക്കു 2.30നു ഇടപ്പള്ളി സിഗ്നൽ ജംക്‌ഷനിലാണ് ഊബർ ടാക്സി ഡ്രൈവറായ മലപ്പുറം നെമ്ലീനി തച്ചിങ്ങനാട്ട് ഇർഷാദിന്
മരട് ∙ ഊബർ ടാക്സി ഡ്രൈവറെ മർദിച്ച കേസിൽ 3 പേർ അറസ്റ്റിൽ. പാലാ കൂവക്കാട്ടുതറ സാബിൻ (25), അജിമോൻ (34), ഉദയംപേരൂർ കൊല്ലംപറമ്പിൽ അരുൺ ഷാജി (28) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ ഉച്ചയ്ക്കു 2.30നു ഇടപ്പള്ളി സിഗ്നൽ ജംക്‌ഷനിലാണ് ഊബർ ടാക്സി ഡ്രൈവറായ മലപ്പുറം നെമ്ലീനി തച്ചിങ്ങനാട്ട് ഇർഷാദിന്
മരട് ∙ ഊബർ ടാക്സി ഡ്രൈവറെ മർദിച്ച കേസിൽ 3 പേർ അറസ്റ്റിൽ. പാലാ കൂവക്കാട്ടുതറ സാബിൻ (25), അജിമോൻ (34), ഉദയംപേരൂർ കൊല്ലംപറമ്പിൽ അരുൺ ഷാജി (28) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ ഉച്ചയ്ക്കു 2.30നു ഇടപ്പള്ളി സിഗ്നൽ ജംക്‌ഷനിലാണ് ഊബർ ടാക്സി ഡ്രൈവറായ മലപ്പുറം നെമ്ലീനി തച്ചിങ്ങനാട്ട് ഇർഷാദിന് (31) മർദനമേറ്റത്.
സീബ്ര ലെയ്നിൽ ഊബർ ടാക്സി നിർത്തിയിട്ടതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിന് കാരണമായത്. വാക്കുതർക്കത്തിനു ശേഷം ടാക്സിയെ പിന്തുടർന്ന് എത്തിയ പ്രതികൾ വൈറ്റില കണിയാമ്പുഴ പാലത്തിനു സമീപം യാത്രക്കാർ ഇറങ്ങിയ ശേഷം ഡ്രൈവറെ മർദിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ ഇർഷാദിനെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറ ഭാഗത്തു നിന്നാണു പ്രതികളെ പിടികൂടിയത്.