വെങ്ങോല ജംക്‌ഷനിൽ അപകടം പതിവായി
പെരുമ്പാവൂർ ∙മണ്ണൂർ–പോഞ്ഞാശേരി റോഡ് പിപി റോഡിൽ സംഗമിക്കുന്ന വെങ്ങോല ജംക്‌ഷനിൽ അപകടം പതിവായി. ഇന്നലെ കാറുകൾ കൂട്ടിയിടിച്ചു ഒരു കാർ തലകീഴായി മറിഞ്ഞു. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.മണ്ണൂർ ഭാഗത്തു നിന്നു വന്ന കാർ പെരുമ്പാവൂർ ഭാഗത്തു നിന്നു കോലഞ്ചേരി ഭാഗത്തേക്കു പോകുകയായിരുന്ന കാറുമായി
പെരുമ്പാവൂർ ∙മണ്ണൂർ–പോഞ്ഞാശേരി റോഡ് പിപി റോഡിൽ സംഗമിക്കുന്ന വെങ്ങോല ജംക്‌ഷനിൽ അപകടം പതിവായി. ഇന്നലെ കാറുകൾ കൂട്ടിയിടിച്ചു ഒരു കാർ തലകീഴായി മറിഞ്ഞു. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.മണ്ണൂർ ഭാഗത്തു നിന്നു വന്ന കാർ പെരുമ്പാവൂർ ഭാഗത്തു നിന്നു കോലഞ്ചേരി ഭാഗത്തേക്കു പോകുകയായിരുന്ന കാറുമായി
പെരുമ്പാവൂർ ∙മണ്ണൂർ–പോഞ്ഞാശേരി റോഡ് പിപി റോഡിൽ സംഗമിക്കുന്ന വെങ്ങോല ജംക്‌ഷനിൽ അപകടം പതിവായി. ഇന്നലെ കാറുകൾ കൂട്ടിയിടിച്ചു ഒരു കാർ തലകീഴായി മറിഞ്ഞു. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.മണ്ണൂർ ഭാഗത്തു നിന്നു വന്ന കാർ പെരുമ്പാവൂർ ഭാഗത്തു നിന്നു കോലഞ്ചേരി ഭാഗത്തേക്കു പോകുകയായിരുന്ന കാറുമായി
പെരുമ്പാവൂർ ∙മണ്ണൂർ–പോഞ്ഞാശേരി റോഡ് പിപി റോഡിൽ സംഗമിക്കുന്ന വെങ്ങോല ജംക്‌ഷനിൽ അപകടം പതിവായി. ഇന്നലെ കാറുകൾ കൂട്ടിയിടിച്ചു ഒരു കാർ തലകീഴായി മറിഞ്ഞു. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.മണ്ണൂർ ഭാഗത്തു നിന്നു വന്ന കാർ പെരുമ്പാവൂർ ഭാഗത്തു നിന്നു കോലഞ്ചേരി ഭാഗത്തേക്കു പോകുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വേഗ നിയന്ത്രണ മാർഗങ്ങൾ ഇല്ലാത്തതാണ് അപകടം കാരണം എന്നു നാട്ടുകാർ പറഞ്ഞു.
ബ്ലിങ്കിങ് ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും പ്രയോജനമില്ല. മണ്ണൂർ–പോഞ്ഞാശേരി റോഡിൽ നിന്നു പ്രവേശിക്കുന്ന വാഹനങ്ങൾ അമിത വേഗത്തിൽ ജംക്‌ഷനിലേക്ക് എത്തുന്നു.ഇതാണ് പലപ്പോഴും അപകടത്തിനു കാരണമാകുന്നത്.ഇവിടെ ട്രാഫിക് പൊലീസിനെ നിയോഗിക്കുകയോ സിഗ്നൽ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്നാണ് ആവശ്യം.പഞ്ചായത്ത് ഇക്കാര്യം ഉന്നയിച്ച് പൊലീസിനും മോട്ടർ വാഹന വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് ബ്ലിങ്കിങ് ലൈറ്റുകൾ സ്ഥാപിച്ചത്.