തൊടുപുഴ∙ ഇരുപതോളം വീടുകളിലേക്കു പോകുന്ന വഴിയിൽ ഈയിടെ നഗരസഭ നിർമിച്ച കലുങ്ക് സമീപവാസികൾക്കു ദ്രോഹമായി. റോഡിനെക്കാൾ 2 അടിയോളം ഉയർത്തി കലുങ്ക് നിർമിച്ചതോടെ സമീപത്തെ വീട്ടിലേക്കുള്ള വഴിയും അടഞ്ഞു. വീടുകളിലെ ഗേറ്റുകൾ തുറക്കാൻ സാധിക്കാത്ത വിധത്തിലാണ്. നഗരസഭ 6–ാം വാർഡിൽ വെയർ ഹൗസ് റോഡിനു സമീപത്തെ കലുങ്കാണ്

തൊടുപുഴ∙ ഇരുപതോളം വീടുകളിലേക്കു പോകുന്ന വഴിയിൽ ഈയിടെ നഗരസഭ നിർമിച്ച കലുങ്ക് സമീപവാസികൾക്കു ദ്രോഹമായി. റോഡിനെക്കാൾ 2 അടിയോളം ഉയർത്തി കലുങ്ക് നിർമിച്ചതോടെ സമീപത്തെ വീട്ടിലേക്കുള്ള വഴിയും അടഞ്ഞു. വീടുകളിലെ ഗേറ്റുകൾ തുറക്കാൻ സാധിക്കാത്ത വിധത്തിലാണ്. നഗരസഭ 6–ാം വാർഡിൽ വെയർ ഹൗസ് റോഡിനു സമീപത്തെ കലുങ്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ ഇരുപതോളം വീടുകളിലേക്കു പോകുന്ന വഴിയിൽ ഈയിടെ നഗരസഭ നിർമിച്ച കലുങ്ക് സമീപവാസികൾക്കു ദ്രോഹമായി. റോഡിനെക്കാൾ 2 അടിയോളം ഉയർത്തി കലുങ്ക് നിർമിച്ചതോടെ സമീപത്തെ വീട്ടിലേക്കുള്ള വഴിയും അടഞ്ഞു. വീടുകളിലെ ഗേറ്റുകൾ തുറക്കാൻ സാധിക്കാത്ത വിധത്തിലാണ്. നഗരസഭ 6–ാം വാർഡിൽ വെയർ ഹൗസ് റോഡിനു സമീപത്തെ കലുങ്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ ഇരുപതോളം വീടുകളിലേക്കു പോകുന്ന വഴിയിൽ ഈയിടെ നഗരസഭ നിർമിച്ച കലുങ്ക് സമീപവാസികൾക്കു ദ്രോഹമായി. റോഡിനെക്കാൾ 2 അടിയോളം ഉയർത്തി കലുങ്ക് നിർമിച്ചതോടെ സമീപത്തെ വീട്ടിലേക്കുള്ള വഴിയും അടഞ്ഞു. വീടുകളിലെ ഗേറ്റുകൾ തുറക്കാൻ സാധിക്കാത്ത വിധത്തിലാണ്. നഗരസഭ 6–ാം വാർഡിൽ വെയർ ഹൗസ് റോഡിനു സമീപത്തെ കലുങ്കാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്. ഇനി ഇവിടെ രു വീടുകളിലേക്കു വാഹനം കയറണമെങ്കിൽ വീടിന്റെ ഗേറ്റു തന്നെ പൊളിച്ചു മാറ്റി വഴി ഉയർത്തി നിർമിക്കേണ്ട അവസ്ഥയാണ്. ഇങ്ങനെ ചെയ്താലും റോഡിലൂടെ ഒഴുകി വരുന്ന വെള്ളം വീട്ടിലേക്ക് എത്തുന്ന സ്ഥിതിയാണ്.

ഐസി കോളജിനു സമീപത്തുള്ള റോഡിലേക്കു പോകുന്ന ഓടയ്ക്കു കുറുകെ നിർമിച്ചിരിക്കുന്ന കലുങ്ക് രണ്ട് റോഡുകളിൽ നിന്ന് രണ്ടടി ഉയരത്തിലാണ് നിൽക്കുന്നത്. കലുങ്ക് നിർമാണത്തിന് മാത്രം 5,75,000/- രൂപ ചെലവഴിച്ചു. ഇതിലെ വാഹനം കടന്നു പോകണമെങ്കിൽ റോഡിന്റെ ഉയരം കൂട്ടുകയോ കലുങ്ക് പൊളിച്ച് ഉയരം കുറച്ചു പണിയുകയോ ഇനി മാർഗമുള്ളൂ. നിർമാണം നടക്കുന്ന അവസരത്തിൽ നാട്ടുകാരും കരാറുകാരനും ഇതിലെ അപാകതകൾ ചൂണ്ടിക്കാണിച്ചെങ്കിലും എൻജിനീയറിങ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണു വീഴ്ചയ്ക്കു കാരണമെന്നു യുഡിഎഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.

ADVERTISEMENT

നഗരസഭാ വികസനകാര്യ സ്ഥിരസമിതി ചെയർമാൻ കെ.ദീപക്, ആരോഗ്യകാര്യ സ്ഥിരസമിതി ചെയർമാൻ എം.എ.കരിം, കൗൺസിലർ സനു കൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു. നഗരസഭയ്ക്ക് ഇതിലൂടെ ഉണ്ടാകുന്ന ഭാരിച്ച സാമ്പത്തിക നഷ്ടം എൻജിനീയറിങ് വിഭാഗത്തിൽനിന്ന് ഈടാക്കുകയും അടിയന്തരമായി കലുങ്ക് പൊളിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കുകയും ചെയ്യണമെന്നു കൗൺസിലർമാർ ആവശ്യപ്പെട്ടു.