27 വർഷത്തിനു ശേഷം ആ അംബാസഡർ വീണ്ടും വന്നു, മുഹൂർത്തം തെറ്റാതെ!
തൊടുപുഴ∙ തലമുറകൾ മാറിയാലും പഴയ ഓർമകളെ ജീവിതത്തിനൊപ്പം കൂട്ടുന്നവരുണ്ട്. തന്റെ വിവാഹദിനത്തെ ഓർമകളെ മകന്റെ വിവാഹത്തിനൊപ്പം കൂട്ടിയിണക്കുകയാണു തൊടുപുഴ സ്വദേശി അനിൽകുമാർ. 27 വർഷം മുൻപു തന്റെയും ഭാര്യ രാജശ്രീയുടെയും വിവാഹയാത്രയ്ക്കെത്തിയ അംബാസഡർ കാർ തിരഞ്ഞുപിടിച്ചു മകൻ അർജുന്റെ വിവാഹത്തിനെത്തിച്ചാണ്
തൊടുപുഴ∙ തലമുറകൾ മാറിയാലും പഴയ ഓർമകളെ ജീവിതത്തിനൊപ്പം കൂട്ടുന്നവരുണ്ട്. തന്റെ വിവാഹദിനത്തെ ഓർമകളെ മകന്റെ വിവാഹത്തിനൊപ്പം കൂട്ടിയിണക്കുകയാണു തൊടുപുഴ സ്വദേശി അനിൽകുമാർ. 27 വർഷം മുൻപു തന്റെയും ഭാര്യ രാജശ്രീയുടെയും വിവാഹയാത്രയ്ക്കെത്തിയ അംബാസഡർ കാർ തിരഞ്ഞുപിടിച്ചു മകൻ അർജുന്റെ വിവാഹത്തിനെത്തിച്ചാണ്
തൊടുപുഴ∙ തലമുറകൾ മാറിയാലും പഴയ ഓർമകളെ ജീവിതത്തിനൊപ്പം കൂട്ടുന്നവരുണ്ട്. തന്റെ വിവാഹദിനത്തെ ഓർമകളെ മകന്റെ വിവാഹത്തിനൊപ്പം കൂട്ടിയിണക്കുകയാണു തൊടുപുഴ സ്വദേശി അനിൽകുമാർ. 27 വർഷം മുൻപു തന്റെയും ഭാര്യ രാജശ്രീയുടെയും വിവാഹയാത്രയ്ക്കെത്തിയ അംബാസഡർ കാർ തിരഞ്ഞുപിടിച്ചു മകൻ അർജുന്റെ വിവാഹത്തിനെത്തിച്ചാണ്
തൊടുപുഴ∙ തലമുറകൾ മാറിയാലും പഴയ ഓർമകളെ ജീവിതത്തിനൊപ്പം കൂട്ടുന്നവരുണ്ട്. തന്റെ വിവാഹദിനത്തെ ഓർമകളെ മകന്റെ വിവാഹത്തിനൊപ്പം കൂട്ടിയിണക്കുകയാണു തൊടുപുഴ സ്വദേശി അനിൽകുമാർ. 27 വർഷം മുൻപു തന്റെയും ഭാര്യ രാജശ്രീയുടെയും വിവാഹയാത്രയ്ക്കെത്തിയ അംബാസഡർ കാർ തിരഞ്ഞുപിടിച്ചു മകൻ അർജുന്റെ വിവാഹത്തിനെത്തിച്ചാണ് മൂവാറ്റുപുഴ ജോയിന്റ് ആർടിഒ കൂടിയായ അനിൽകുമാർ പഴയ ഓർമകളെ കൂടെക്കൂട്ടിയത്.
1995 ഫെബ്രുവരി 5നാണ് കാപ്പ് കുറിഞ്ഞിലിക്കാട്ട് ദേവീ ക്ഷേത്രത്തിൽ അനിൽകുമാറിന്റെയും രാജശ്രീയുടെയും വിവാഹം നടന്നത്. കോല്ലക്കാട്ട് ശിവശങ്കരൻ നായരുടെ 1990 മോഡൽ അംബാസഡറിലായിരുന്നു വിവാഹശേഷം വീട്ടിലേക്കുള്ള യാത്ര. രണ്ടര പതിറ്റാണ്ടിനു ശേഷം മകന്റെ വിവാഹത്തിനും അനിൽകുമാർ ആദ്യം തിരക്കിയത് ഈ വാഹനം ലഭിക്കുമോയെന്നാണ്.
കൊടകര സ്വദേശി ശബരിയുടെ കയ്യിലായിരുന്നു ആ കാർ. ആവശ്യം പറഞ്ഞപ്പോൾ ഉടമ തന്നെ തൃശൂരിൽ നിന്നു വാഹനം എത്തിച്ചു കൈമാറി. കഴിഞ്ഞ ഞായറാഴ്ച തൊടുപുഴയിൽ വച്ചായിരുന്നു അർജുന്റെയും കാപ്പ് വളവശേരിയിൽ വി.സി.രഘുനാഥിന്റെയും ഗീതയുടെയും മകൾ ലക്ഷ്മിയും തമ്മിലുള്ള വിവാഹം. കാറിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയാണ് ഉടമയ്ക്കു തിരികെ നൽകിയത്.