വെള്ളത്തിൽ മുങ്ങിയ ജീപ്പിന്റെ ഹെഡ് ലൈറ്റ് വെളിച്ചം രക്ഷയായി; നാട്ടുകാർ ഓടിക്കൂടി യുവാക്കളെ രക്ഷപ്പെടുത്തി
തൊടുപുഴ ∙ തൊമ്മൻകുത്ത് മണ്ണൂക്കാട് ചപ്പാത്തിൽ നിയന്ത്രണം വിട്ട് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി ഏഴോടെയാണ് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന മണിയാറൻകുടി സ്വദേശി ബിജു (45) തടിയമ്പാട് സ്വദേശി നൗഷാദ് (36) എന്നിവർ രക്ഷപ്പെട്ടു. വെള്ളത്തിൽ മുങ്ങിയ ജീപ്പിലെ ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ട് ഓടിയെത്തിയ
തൊടുപുഴ ∙ തൊമ്മൻകുത്ത് മണ്ണൂക്കാട് ചപ്പാത്തിൽ നിയന്ത്രണം വിട്ട് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി ഏഴോടെയാണ് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന മണിയാറൻകുടി സ്വദേശി ബിജു (45) തടിയമ്പാട് സ്വദേശി നൗഷാദ് (36) എന്നിവർ രക്ഷപ്പെട്ടു. വെള്ളത്തിൽ മുങ്ങിയ ജീപ്പിലെ ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ട് ഓടിയെത്തിയ
തൊടുപുഴ ∙ തൊമ്മൻകുത്ത് മണ്ണൂക്കാട് ചപ്പാത്തിൽ നിയന്ത്രണം വിട്ട് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി ഏഴോടെയാണ് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന മണിയാറൻകുടി സ്വദേശി ബിജു (45) തടിയമ്പാട് സ്വദേശി നൗഷാദ് (36) എന്നിവർ രക്ഷപ്പെട്ടു. വെള്ളത്തിൽ മുങ്ങിയ ജീപ്പിലെ ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ട് ഓടിയെത്തിയ
തൊടുപുഴ ∙ തൊമ്മൻകുത്ത് മണ്ണൂക്കാട് ചപ്പാത്തിൽ നിയന്ത്രണം വിട്ട് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി ഏഴോടെയാണ് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന മണിയാറൻകുടി സ്വദേശി ബിജു (45) തടിയമ്പാട് സ്വദേശി നൗഷാദ് (36) എന്നിവർ രക്ഷപ്പെട്ടു. വെള്ളത്തിൽ മുങ്ങിയ ജീപ്പിലെ ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ട് ഓടിയെത്തിയ നാട്ടുകാർ ജീപ്പിൽ പിടിച്ചു നിന്നിരുന്ന ആളെ രക്ഷപ്പെടുത്തി. രണ്ടാമൻ നീന്തി രക്ഷപ്പെട്ടു.
തുടർന്ന് നാട്ടുകാർ വടം കെട്ടി ജീപ്പ് പുഴയുടെ അരികിലേക്ക് നീക്കി. കരിമണ്ണൂർ പൊലീസും, തൊടുപുഴയിൽ നിന്ന് ഫയർഫോഴ്സ് സംഘവും എത്തിയിരുന്നു. ജീപ്പ് പിന്നീട് ക്രെയിൻ ഉപയോഗിച്ച് കരയിൽ കയറ്റി. തൊമ്മൻകുത്തിലെ ഫാമിലേക്ക് ആടുകളെയുമായി എത്തിയ ശേഷം തിരികെ ഇടുക്കി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്. ശക്തമായ മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്ന് ചപ്പാത്ത് മൂടിയാണ് വെള്ളം ഒഴുകിയിരുന്നത്.