കമ്പത്ത് തീപിടിത്തം; തൊഴിലാളികളെ കൊണ്ടുവരുന്ന 12 വാഹനങ്ങൾ കത്തിനശിച്ചു
കുമളി∙ തമിഴ്നാട്ടിൽനിന്ന് ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലേക്കു തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനങ്ങൾ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി കമ്പത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്തുണ്ടായ തീപിടിത്തത്തിലാണ് അടുത്തടുത്ത് പാർക്ക് ചെയ്തിരുന്ന 12 വാഹനങ്ങൾ കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ്
കുമളി∙ തമിഴ്നാട്ടിൽനിന്ന് ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലേക്കു തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനങ്ങൾ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി കമ്പത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്തുണ്ടായ തീപിടിത്തത്തിലാണ് അടുത്തടുത്ത് പാർക്ക് ചെയ്തിരുന്ന 12 വാഹനങ്ങൾ കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ്
കുമളി∙ തമിഴ്നാട്ടിൽനിന്ന് ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലേക്കു തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനങ്ങൾ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി കമ്പത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്തുണ്ടായ തീപിടിത്തത്തിലാണ് അടുത്തടുത്ത് പാർക്ക് ചെയ്തിരുന്ന 12 വാഹനങ്ങൾ കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ്
കുമളി∙ തമിഴ്നാട്ടിൽനിന്ന് ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലേക്കു തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനങ്ങൾ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി കമ്പത്ത് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്തുണ്ടായ തീപിടിത്തത്തിലാണ് അടുത്തടുത്ത് പാർക്ക് ചെയ്തിരുന്ന 12 വാഹനങ്ങൾ കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. കമ്പം- കമ്പംമെട്ട് റോഡിന് സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച രാത്രി 11നും 12നും ഇടയിലാണ് തീപിടിത്തമുണ്ടായത്.
തീ പടരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ തന്റെ ഇരുചക്രവാഹനത്തിൽ കമ്പത്ത് ഫയർ സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ കൂടുതൽ വാഹനങ്ങളിലേക്കു തീ പടർന്നില്ല. 60 വാഹനങ്ങളാണ് ഈ സമയത്ത് ഇവിടെ പാർക്ക് ചെയ്തിരുന്നത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.