ഇത് 85 കിലോയുള്ള ‘കപ് കേക്ക്’; നിർമിക്കാൻ 260 മുട്ടയും 60 കിലോ പഞ്ചസാരയും
കുമളി ∙ ഫുട്ബോൾ താരമായിരുന്ന മറഡോണയുടെയും കവി ഭാരതിയാറിന്റെയും ചിത്രങ്ങൾ ഭീമൻ കേക്കുകളായി അവതരിപ്പിച്ച് വാർത്തകളിൽ ഇടം നേടിയ തമിഴ്നാട്ടിലെ രാമനാഥപുരത്തെ ഐശ്വര്യ ബേക്കറി ഫുട്ബോൾ ലോകകപ്പിന്റെ രൂപത്തിൽ കേക്ക് നിർമിച്ച് വീണ്ടും ശ്രദ്ധ നേടുന്നു. 85 കിലോഗ്രാം ഭാരമുള്ള കേക്ക് നിർമിക്കാൻ 260 മുട്ടയും 60
കുമളി ∙ ഫുട്ബോൾ താരമായിരുന്ന മറഡോണയുടെയും കവി ഭാരതിയാറിന്റെയും ചിത്രങ്ങൾ ഭീമൻ കേക്കുകളായി അവതരിപ്പിച്ച് വാർത്തകളിൽ ഇടം നേടിയ തമിഴ്നാട്ടിലെ രാമനാഥപുരത്തെ ഐശ്വര്യ ബേക്കറി ഫുട്ബോൾ ലോകകപ്പിന്റെ രൂപത്തിൽ കേക്ക് നിർമിച്ച് വീണ്ടും ശ്രദ്ധ നേടുന്നു. 85 കിലോഗ്രാം ഭാരമുള്ള കേക്ക് നിർമിക്കാൻ 260 മുട്ടയും 60
കുമളി ∙ ഫുട്ബോൾ താരമായിരുന്ന മറഡോണയുടെയും കവി ഭാരതിയാറിന്റെയും ചിത്രങ്ങൾ ഭീമൻ കേക്കുകളായി അവതരിപ്പിച്ച് വാർത്തകളിൽ ഇടം നേടിയ തമിഴ്നാട്ടിലെ രാമനാഥപുരത്തെ ഐശ്വര്യ ബേക്കറി ഫുട്ബോൾ ലോകകപ്പിന്റെ രൂപത്തിൽ കേക്ക് നിർമിച്ച് വീണ്ടും ശ്രദ്ധ നേടുന്നു. 85 കിലോഗ്രാം ഭാരമുള്ള കേക്ക് നിർമിക്കാൻ 260 മുട്ടയും 60
കുമളി ∙ ഫുട്ബോൾ താരമായിരുന്ന മറഡോണയുടെയും കവി ഭാരതിയാറിന്റെയും ചിത്രങ്ങൾ ഭീമൻ കേക്കുകളായി അവതരിപ്പിച്ച് വാർത്തകളിൽ ഇടം നേടിയ തമിഴ്നാട്ടിലെ രാമനാഥപുരത്തെ ഐശ്വര്യ ബേക്കറി ഫുട്ബോൾ ലോകകപ്പിന്റെ രൂപത്തിൽ കേക്ക് നിർമിച്ച് വീണ്ടും ശ്രദ്ധ നേടുന്നു. 85 കിലോഗ്രാം ഭാരമുള്ള കേക്ക് നിർമിക്കാൻ 260 മുട്ടയും 60 കിലോ പഞ്ചസാരയും വേണ്ടിവന്നു. 4 ദിവസം കൊണ്ടാണ് കേക്ക് നിർമാണം പൂർത്തീകരിച്ചത്.
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ജനങ്ങളുമായി പങ്കിടാനാണ് ഇത്തരത്തിലൊരു ഉദ്യമത്തിന് തുനിഞ്ഞതെന്ന് കടയുടമ വെങ്കിട്ട് സുപ്പു പറഞ്ഞു. രാമേശ്വരത്ത് തീർഥാടകരായും വിനോദ സഞ്ചാരികളായും എത്തുന്നവരെ കേക്ക് ആകർഷിക്കുന്നു. നിരവധി പേരാണ് കേക്കിന് സമീപം നിന്ന് സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. കടയുടെ മുൻവശത്ത് എല്ലാവർക്കും കാണാവുന്ന വിധത്തിൽ ചില്ലുകൂട്ടിലാണ് കേക്ക് സൂക്ഷിച്ചിരിക്കുന്നത്.