ആനക്കുളത്ത് പാതാളത്തവള; മുട്ടയിടാനായി പുറത്തു വരുന്നത് വർഷത്തിൽ ഒരിക്കൽ മാത്രം
മൂന്നാർ ∙ വർഷത്തിലൊരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്തു വരുന്ന പാതാളത്തവളയെ (മഹാബലി തവള) മാങ്കുളത്തിനു സമീപമുള്ള ആനക്കുളത്ത് കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന പാതാളത്തവളകൾ പശ്ചിമഘട്ടത്തിലെ ചൂടുള്ള പ്രദേശങ്ങളിലാണു ജീവിക്കുന്നത്. നാസിക ബട്രാകസ് സഹ്യാദ്രൻസിസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ഐതിഹ്യ
മൂന്നാർ ∙ വർഷത്തിലൊരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്തു വരുന്ന പാതാളത്തവളയെ (മഹാബലി തവള) മാങ്കുളത്തിനു സമീപമുള്ള ആനക്കുളത്ത് കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന പാതാളത്തവളകൾ പശ്ചിമഘട്ടത്തിലെ ചൂടുള്ള പ്രദേശങ്ങളിലാണു ജീവിക്കുന്നത്. നാസിക ബട്രാകസ് സഹ്യാദ്രൻസിസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ഐതിഹ്യ
മൂന്നാർ ∙ വർഷത്തിലൊരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്തു വരുന്ന പാതാളത്തവളയെ (മഹാബലി തവള) മാങ്കുളത്തിനു സമീപമുള്ള ആനക്കുളത്ത് കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന പാതാളത്തവളകൾ പശ്ചിമഘട്ടത്തിലെ ചൂടുള്ള പ്രദേശങ്ങളിലാണു ജീവിക്കുന്നത്. നാസിക ബട്രാകസ് സഹ്യാദ്രൻസിസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ഐതിഹ്യ
മൂന്നാർ ∙ വർഷത്തിലൊരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്തു വരുന്ന പാതാളത്തവളയെ (മഹാബലി തവള) മാങ്കുളത്തിനു സമീപമുള്ള ആനക്കുളത്ത് കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന പാതാളത്തവളകൾ പശ്ചിമഘട്ടത്തിലെ ചൂടുള്ള പ്രദേശങ്ങളിലാണു ജീവിക്കുന്നത്. നാസിക ബട്രാകസ് സഹ്യാദ്രൻസിസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ഐതിഹ്യ പ്രകാരം വർഷത്തിലൊരിക്കൽ മാത്രം വരുന്ന മഹാബലിക്കു സമാനമായാണ് പാതാളത്തവളയും പുറത്തു വരുന്നത്.
ഇക്കാരണത്താലാണ് മഹാബലി തവള എന്ന പേരിലും ഇവ അറിയപ്പെടുന്നത്. 364 ദിവസവും ഭൂമിക്കടിയിൽ കഴിയുന്ന ഇവ മുട്ടയിടുന്നതിനായി വർഷത്തിൽ ഒരു ദിവസം മാത്രമാണ് പുറത്തു വരുന്നത്. അരുവികൾ, പുഴകൾ എന്നിവയ്ക്ക് സമീപമുള്ള ഇളകിയ മണ്ണിനടിയിൽ ജീവിക്കുന്ന ഇവയുടെ ആഹാരം ചിതലുകളും ഉറുമ്പുകളുമാണ്. വനം വകുപ്പിന്റെയും മറ്റും ശുപാർശ പ്രകാരം പാതാള ത്തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്.