വീടു കയറി അക്രമം: ഒളിവിലായിരുന്ന സിപിഎം മുൻ ലോക്കൽ സെക്രട്ടറി കീഴടങ്ങി
വണ്ടിപ്പെരിയാർ∙ യുവാവിനെ വീടു കയറി ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ സിപിഎം മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 2 പേർ 35 ദിവസത്തിനു ശേഷം പൊലീസിൽ കീഴടങ്ങി. സിപിഎമ്മിന്റെ മുൻ പശുമല ലോക്കൽ സെക്രട്ടറി രാംരാജ് (38), മഞ്ചുമല സ്വദേശി കൃഷ്ണകുമാർ (37) എന്നിവരാണ് കീഴടങ്ങിയത്.മാർച്ച് 12ന് രാത്രിയാണ് മത്തായിമൊട്ട 59-ാം
വണ്ടിപ്പെരിയാർ∙ യുവാവിനെ വീടു കയറി ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ സിപിഎം മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 2 പേർ 35 ദിവസത്തിനു ശേഷം പൊലീസിൽ കീഴടങ്ങി. സിപിഎമ്മിന്റെ മുൻ പശുമല ലോക്കൽ സെക്രട്ടറി രാംരാജ് (38), മഞ്ചുമല സ്വദേശി കൃഷ്ണകുമാർ (37) എന്നിവരാണ് കീഴടങ്ങിയത്.മാർച്ച് 12ന് രാത്രിയാണ് മത്തായിമൊട്ട 59-ാം
വണ്ടിപ്പെരിയാർ∙ യുവാവിനെ വീടു കയറി ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ സിപിഎം മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 2 പേർ 35 ദിവസത്തിനു ശേഷം പൊലീസിൽ കീഴടങ്ങി. സിപിഎമ്മിന്റെ മുൻ പശുമല ലോക്കൽ സെക്രട്ടറി രാംരാജ് (38), മഞ്ചുമല സ്വദേശി കൃഷ്ണകുമാർ (37) എന്നിവരാണ് കീഴടങ്ങിയത്.മാർച്ച് 12ന് രാത്രിയാണ് മത്തായിമൊട്ട 59-ാം
വണ്ടിപ്പെരിയാർ∙ യുവാവിനെ വീടു കയറി ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ സിപിഎം മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 2 പേർ 35 ദിവസത്തിനു ശേഷം പൊലീസിൽ കീഴടങ്ങി. സിപിഎമ്മിന്റെ മുൻ പശുമല ലോക്കൽ സെക്രട്ടറി രാംരാജ് (38), മഞ്ചുമല സ്വദേശി കൃഷ്ണകുമാർ (37) എന്നിവരാണ് കീഴടങ്ങിയത്. മാർച്ച് 12ന് രാത്രിയാണ് മത്തായിമൊട്ട 59-ാം മൈൽ പുതുവലിൽ രാജശേഖരനെ നാലംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചത്.
കമ്പിവടി, ബീയർ കുപ്പി എന്നിവ ഉപയോഗിച്ച് നടന്ന ആക്രമണത്തിൽ സാരമായി പരുക്കേറ്റ രാജശേഖരൻ ദിവസങ്ങളോളം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്വേഷണത്തിനിടെ മഞ്ചുമല ലോവർ ഡിവിഷനിൽ രാംകുമാർ (32), മഞ്ചുമല പഴയകാട് പ്രവീൺ (35) എന്നിവരെ പൊലീസ് പിടികൂടി. ഇതോടെ, സിപിഎം നേതാവായ രാംരാജും സുഹൃത്ത് കൃഷ്ണകുമാറും ഒളിവിൽ പോവുകയായിരുന്നു.