റെയിൽവേ ഗേറ്റ് അടച്ചാൽ ഗതാഗതക്കുരുക്ക് പതിവ്
പാപ്പിനിശ്ശേരി ∙ ഇരിണാവ് റെയിൽവേ ഗേറ്റ് അടച്ചു കഴിഞ്ഞാൽ ഇരിണാവ്–കല്യാശ്ശേരി സെൻട്രൽ റോഡ് ഗതാഗതക്കുരുക്കിലാകും. ട്രെയിൻ കടന്നുപോകാൻ റെയിൽവേ ഗേറ്റ് ഏറെനേരം അടച്ചിടേണ്ടി വരുന്നതിനാൽ വാഹനങ്ങളുടെ നീണ്ടനിര പതിവുകാഴ്ചയാണ്. വീതി കുറഞ്ഞ റോഡിലൂടെ ഇരുഭാഗത്തേക്കും പെട്ടെന്നു കടന്നുപോകാൻ ഏറെ പ്രയാസമാണ്.
പാപ്പിനിശ്ശേരി ∙ ഇരിണാവ് റെയിൽവേ ഗേറ്റ് അടച്ചു കഴിഞ്ഞാൽ ഇരിണാവ്–കല്യാശ്ശേരി സെൻട്രൽ റോഡ് ഗതാഗതക്കുരുക്കിലാകും. ട്രെയിൻ കടന്നുപോകാൻ റെയിൽവേ ഗേറ്റ് ഏറെനേരം അടച്ചിടേണ്ടി വരുന്നതിനാൽ വാഹനങ്ങളുടെ നീണ്ടനിര പതിവുകാഴ്ചയാണ്. വീതി കുറഞ്ഞ റോഡിലൂടെ ഇരുഭാഗത്തേക്കും പെട്ടെന്നു കടന്നുപോകാൻ ഏറെ പ്രയാസമാണ്.
പാപ്പിനിശ്ശേരി ∙ ഇരിണാവ് റെയിൽവേ ഗേറ്റ് അടച്ചു കഴിഞ്ഞാൽ ഇരിണാവ്–കല്യാശ്ശേരി സെൻട്രൽ റോഡ് ഗതാഗതക്കുരുക്കിലാകും. ട്രെയിൻ കടന്നുപോകാൻ റെയിൽവേ ഗേറ്റ് ഏറെനേരം അടച്ചിടേണ്ടി വരുന്നതിനാൽ വാഹനങ്ങളുടെ നീണ്ടനിര പതിവുകാഴ്ചയാണ്. വീതി കുറഞ്ഞ റോഡിലൂടെ ഇരുഭാഗത്തേക്കും പെട്ടെന്നു കടന്നുപോകാൻ ഏറെ പ്രയാസമാണ്.
പാപ്പിനിശ്ശേരി ∙ ഇരിണാവ് റെയിൽവേ ഗേറ്റ് അടച്ചു കഴിഞ്ഞാൽ ഇരിണാവ്–കല്യാശ്ശേരി സെൻട്രൽ റോഡ് ഗതാഗതക്കുരുക്കിലാകും. ട്രെയിൻ കടന്നുപോകാൻ റെയിൽവേ ഗേറ്റ് ഏറെനേരം അടച്ചിടേണ്ടി വരുന്നതിനാൽ വാഹനങ്ങളുടെ നീണ്ടനിര പതിവുകാഴ്ചയാണ്. വീതി കുറഞ്ഞ റോഡിലൂടെ ഇരുഭാഗത്തേക്കും പെട്ടെന്നു കടന്നുപോകാൻ ഏറെ പ്രയാസമാണ്.
കണ്ണപുരം, പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഈ ഗേറ്റ് വഴി ട്രെയിൻ കടന്നുപോയാലും സിഗ്നൽ ലഭിക്കാൻ വൈകുന്നതായി നാട്ടുകാർക്കും പരാതിയുണ്ട്. മംഗളൂരു, കണ്ണൂർ ഭാഗത്തു നിന്നു മിനിറ്റുകളുടെ ഇടവേളയിൽ ട്രെയിൻ കടന്നു വരികയാണെങ്കിൽ ഏറെ നേരം ഗേറ്റ് അടച്ചിടും. കൂടുതൽ ട്രെയിൻ കടന്നുപോകുന്ന രാവിലെയും വൈകിട്ടും യാത്രക്കാർക്കു കൃത്യസമയം എത്തിച്ചേരാനാകില്ല.
സ്കൂൾ തുറക്കുന്നതോടെ ഗേറ്റിനു മുന്നിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. കണ്ണപുരം, ചെറുകുന്ന് എന്നിവിടങ്ങളിൽ മേൽപാലം നിർമിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ എല്ലാ സമയവും വാഹനത്തിരക്കേറിയ ഇരിണാവിൽ ഇത്തരം സംവിധാനം ഏർപ്പെടുത്താൻ ശ്രമം നടന്നില്ല. ഇരിണാവിൽ റെയിൽവേ മേൽപാലം നിർമിക്കണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.