കണ്ണൂർ സർവകലാശാല വിസിയുടെ വസതിയിലേക്ക് മാർച്ച് നടത്തി കെഎസ്‌യു
കണ്ണൂർ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ച നടപടിക്കെതിരെ കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രിയിൽ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ മൂന്നാം പീടികയിലെ വസതിയിലേക്ക് മാർച്ച്
കണ്ണൂർ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ച നടപടിക്കെതിരെ കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രിയിൽ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ മൂന്നാം പീടികയിലെ വസതിയിലേക്ക് മാർച്ച്
കണ്ണൂർ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ച നടപടിക്കെതിരെ കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രിയിൽ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ മൂന്നാം പീടികയിലെ വസതിയിലേക്ക് മാർച്ച്
കണ്ണൂർ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ച നടപടിക്കെതിരെ കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രിയിൽ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ മൂന്നാം പീടികയിലെ വസതിയിലേക്ക് മാർച്ച് നടത്തി. പ്രകടനമായെത്തിയ പ്രവർത്തകർ ഗേറ്റിനു മുൻപിൽ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രവർത്തകർ പൊലീസുമായി വാക്കേറ്റമുണ്ടായി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, നേതാക്കളായ ഫർഹാൻ മുണ്ടേരി, ആദർശ് മാങ്ങാട്ടിടം, ആഷിത്ത് അശോകൻ, രാഗേഷ് ബാലൻ, അബിൻ ബിജു വടക്കേക്കര, അലേഖ് കാടാച്ചിറ, നിവേദ് ചൊവ്വ, അർജുൻ ചാലാട് തുടങ്ങിയവർ നേതൃത്വം നൽകി. അറസ്റ്റ് ചെയ്ത നേതാക്കളെയും പ്രവർത്തകരെയും പിന്നീട് വിട്ടയച്ചു.