കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു; മോട്ടറും സമീപത്തുണ്ടായിരുന്ന പാത്രങ്ങളും താഴ്ന്നു പോയി
ചെറുപുഴ ∙ കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. പുളിങ്ങോം-പാലാവയൽ റോഡിനു സമീപം താമസിക്കുന്ന മൗലാകിരിയത്ത് ജാഫറിന്റെ വീടിനോടു ചേർന്നുള്ള കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. ബുധനാഴ്ച രാത്രി 11നാണു സംഭവം. തേജസ്വിനിപ്പുഴയുടെ സമീപത്താണു വീട് സ്ഥിതി ചെയ്യുന്നത്. കിണർ ഇടിഞ്ഞതോടെ വീട്ടുകാർ ബന്ധുവീട്ടിലേക്കു മാറി.
ചെറുപുഴ ∙ കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. പുളിങ്ങോം-പാലാവയൽ റോഡിനു സമീപം താമസിക്കുന്ന മൗലാകിരിയത്ത് ജാഫറിന്റെ വീടിനോടു ചേർന്നുള്ള കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. ബുധനാഴ്ച രാത്രി 11നാണു സംഭവം. തേജസ്വിനിപ്പുഴയുടെ സമീപത്താണു വീട് സ്ഥിതി ചെയ്യുന്നത്. കിണർ ഇടിഞ്ഞതോടെ വീട്ടുകാർ ബന്ധുവീട്ടിലേക്കു മാറി.
ചെറുപുഴ ∙ കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. പുളിങ്ങോം-പാലാവയൽ റോഡിനു സമീപം താമസിക്കുന്ന മൗലാകിരിയത്ത് ജാഫറിന്റെ വീടിനോടു ചേർന്നുള്ള കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. ബുധനാഴ്ച രാത്രി 11നാണു സംഭവം. തേജസ്വിനിപ്പുഴയുടെ സമീപത്താണു വീട് സ്ഥിതി ചെയ്യുന്നത്. കിണർ ഇടിഞ്ഞതോടെ വീട്ടുകാർ ബന്ധുവീട്ടിലേക്കു മാറി.
ചെറുപുഴ ∙ കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. പുളിങ്ങോം-പാലാവയൽ റോഡിനു സമീപം താമസിക്കുന്ന മൗലാകിരിയത്ത് ജാഫറിന്റെ വീടിനോടു ചേർന്നുള്ള കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. ബുധനാഴ്ച രാത്രി 11നാണു സംഭവം. തേജസ്വിനിപ്പുഴയുടെ സമീപത്താണു വീട് സ്ഥിതി ചെയ്യുന്നത്. കിണർ ഇടിഞ്ഞതോടെ വീട്ടുകാർ ബന്ധുവീട്ടിലേക്കു മാറി. കിണറിൽ സ്ഥാപിച്ച മോട്ടറും സമീപത്തുണ്ടായിരുന്ന പാത്രങ്ങളും മറ്റും കിണറിനൊപ്പം താഴ്ന്നു പോയി.
40 അടിയോളം താഴ്ചയുള്ള കിണർ 15 വർഷം മുൻപു നിർമിച്ചതാണ്. വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞുതാഴ്ന്നതു വീട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം മലയോര മേഖലയിൽ ഭൂചലനം ഉണ്ടായിരുന്നു. കിണർ താഴ്ന്നതിനു ഭൂചലനവുമായി ബന്ധമുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. സംഭവം റവന്യൂ അധികൃതരെ അറിയിച്ചതായി വീട്ടുടമ പറഞ്ഞു.