ഉമ്മൻ ചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ 4 പേരെക്കൂടി വിസ്തരിച്ചു
കണ്ണൂർ ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ 4 പേരെക്കൂടി കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ഇന്നലെ വിസ്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. ടി.കെ.ജിജേഷ് കുമാർ, ഡോ. ചന്ദ്രശേഖരൻ, സംഭവ സമയം മട്ടന്നൂർ സ്റ്റേഷനിൽ സിഐ ആയിരുന്ന കെ.വി.വേണുഗോപാൽ, ഡോ. ഇസ്മായിൽ എന്നിവരുടെ മൊഴിയാണു
കണ്ണൂർ ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ 4 പേരെക്കൂടി കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ഇന്നലെ വിസ്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. ടി.കെ.ജിജേഷ് കുമാർ, ഡോ. ചന്ദ്രശേഖരൻ, സംഭവ സമയം മട്ടന്നൂർ സ്റ്റേഷനിൽ സിഐ ആയിരുന്ന കെ.വി.വേണുഗോപാൽ, ഡോ. ഇസ്മായിൽ എന്നിവരുടെ മൊഴിയാണു
കണ്ണൂർ ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ 4 പേരെക്കൂടി കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ഇന്നലെ വിസ്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. ടി.കെ.ജിജേഷ് കുമാർ, ഡോ. ചന്ദ്രശേഖരൻ, സംഭവ സമയം മട്ടന്നൂർ സ്റ്റേഷനിൽ സിഐ ആയിരുന്ന കെ.വി.വേണുഗോപാൽ, ഡോ. ഇസ്മായിൽ എന്നിവരുടെ മൊഴിയാണു
കണ്ണൂർ ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ 4 പേരെക്കൂടി കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ഇന്നലെ വിസ്തരിച്ചു.കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. ടി.കെ.ജിജേഷ് കുമാർ, ഡോ. ചന്ദ്രശേഖരൻ, സംഭവ സമയം മട്ടന്നൂർ സ്റ്റേഷനിൽ സിഐ ആയിരുന്ന
കെ.വി.വേണുഗോപാൽ, ഡോ. ഇസ്മായിൽ എന്നിവരുടെ മൊഴിയാണു കോടതി രേഖപ്പെടുത്തിയത്. വിസ്താരം നാളെ തുടരും.2013 ഒക്ടോബർ 27നു കേരള പൊലീസ് സംസ്ഥാന കായികമേള ഉദ്ഘാടനം ചെയ്യാനെത്തിയ, അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ എൽഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞു വധിക്കാൻ ശ്രമിച്ചു എന്നാണു കേസ്.കല്ലേറിൽ ഉമ്മൻ ചാണ്ടിക്കു പരുക്കേറ്റിരുന്നു.