അവശനിലയിൽ കണ്ട കാട്ടാനക്കുട്ടി ഓട്ടത്തിൽ; ചികിത്സ നൽകാനായില്ല
ഇരിട്ടി∙ ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ഓട്ടത്തിൽ. ഒരു സ്ഥലത്തും നിൽക്കാതെ ഓടിമാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചികിത്സ ലഭ്യമാക്കാൻ സാധിച്ചിട്ടില്ല.നിലവിലുള്ള ആരോഗ്യ സ്ഥിതിയിൽ മയക്കുവെടി വച്ചാൽ ജീവൻ അപകടത്തിലാകാമെന്ന സാധ്യത വെറ്ററിനറി വിഭാഗം നൽകിയിരിക്കുന്നതിനാൽ എവിടെ എങ്കിലും
ഇരിട്ടി∙ ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ഓട്ടത്തിൽ. ഒരു സ്ഥലത്തും നിൽക്കാതെ ഓടിമാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചികിത്സ ലഭ്യമാക്കാൻ സാധിച്ചിട്ടില്ല.നിലവിലുള്ള ആരോഗ്യ സ്ഥിതിയിൽ മയക്കുവെടി വച്ചാൽ ജീവൻ അപകടത്തിലാകാമെന്ന സാധ്യത വെറ്ററിനറി വിഭാഗം നൽകിയിരിക്കുന്നതിനാൽ എവിടെ എങ്കിലും
ഇരിട്ടി∙ ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ഓട്ടത്തിൽ. ഒരു സ്ഥലത്തും നിൽക്കാതെ ഓടിമാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചികിത്സ ലഭ്യമാക്കാൻ സാധിച്ചിട്ടില്ല.നിലവിലുള്ള ആരോഗ്യ സ്ഥിതിയിൽ മയക്കുവെടി വച്ചാൽ ജീവൻ അപകടത്തിലാകാമെന്ന സാധ്യത വെറ്ററിനറി വിഭാഗം നൽകിയിരിക്കുന്നതിനാൽ എവിടെ എങ്കിലും
ഇരിട്ടി∙ ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ഓട്ടത്തിൽ. ഒരു സ്ഥലത്തും നിൽക്കാതെ ഓടിമാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചികിത്സ ലഭ്യമാക്കാൻ സാധിച്ചിട്ടില്ല.നിലവിലുള്ള ആരോഗ്യ സ്ഥിതിയിൽ മയക്കുവെടി വച്ചാൽ ജീവൻ അപകടത്തിലാകാമെന്ന സാധ്യത വെറ്ററിനറി വിഭാഗം നൽകിയിരിക്കുന്നതിനാൽ എവിടെ എങ്കിലും നിന്നു കിട്ടി നിയന്ത്രണത്തിലാക്കിയാൽ മാത്രമേ ചികിത്സ നൽകാൻ കഴിയൂ.ഇന്നലെ ബ്ലോക്ക് 2ൽ വനപാലക സംഘം ആദ്യം കണ്ടെത്തിയെങ്കിലും പിന്നീട് ഓടി ബ്ലോക്ക് 4ൽ മറഞ്ഞു.
ഇതേ സമയം തീറ്റ എടുക്കുന്നതായും വെള്ളം കുടിക്കുന്നതായും നിരീക്ഷിച്ചിട്ടുണ്ട്. കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ഇരിട്ടി ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ, ഫോറസ്റ്റർമാരായ പി.പ്രകാശൻ (കീഴ്പ്പള്ളി), മഹേഷ് (മണത്തണ) എന്നിവരുടെ നേതൃത്വത്തിൽ ആർആർടി ഉൾപ്പെടെയുള്ള വനം വകുപ്പ് സംഘം ഫാമിൽ ക്യാംപ് ചെയ്യുന്നുണ്ട്.