ചെറുപുഴ ടെലിഫോൺ എക്സ്ചേഞ്ചിന്റെ ചുറ്റുമതിൽ അപകട ഭീഷണിയില്; പൊളിക്കണമെന്ന് ആവശ്യം
ചെറുപുഴ∙ ടെലിഫോൺ എക്സ്ചേഞ്ചിന്റെ ചുറ്റുമതിൽ തകർച്ച ഭീഷണിയിൽ. ചെറുപുഴ മേലെ ബസാറിലുള്ള എക്സ്ചേഞ്ചിന്റെ ചുറ്റുമതിലാണു അപകട ഭീഷണിയിലായത്.ഇതോടെ ചുറ്റുമതിലിനു സമീപത്തെ കെട്ടിടവും ഇവിടെയുള്ള വ്യാപാരികളും കടുത്ത സുരക്ഷാഭീഷണിയാണു നേരിടുന്നത്. ഒന്നരയാൾ പൊക്കമുള്ള ചുറ്റുമതിൽ തകർച്ചയിലായിട്ട് നാളുകൾ
ചെറുപുഴ∙ ടെലിഫോൺ എക്സ്ചേഞ്ചിന്റെ ചുറ്റുമതിൽ തകർച്ച ഭീഷണിയിൽ. ചെറുപുഴ മേലെ ബസാറിലുള്ള എക്സ്ചേഞ്ചിന്റെ ചുറ്റുമതിലാണു അപകട ഭീഷണിയിലായത്.ഇതോടെ ചുറ്റുമതിലിനു സമീപത്തെ കെട്ടിടവും ഇവിടെയുള്ള വ്യാപാരികളും കടുത്ത സുരക്ഷാഭീഷണിയാണു നേരിടുന്നത്. ഒന്നരയാൾ പൊക്കമുള്ള ചുറ്റുമതിൽ തകർച്ചയിലായിട്ട് നാളുകൾ
ചെറുപുഴ∙ ടെലിഫോൺ എക്സ്ചേഞ്ചിന്റെ ചുറ്റുമതിൽ തകർച്ച ഭീഷണിയിൽ. ചെറുപുഴ മേലെ ബസാറിലുള്ള എക്സ്ചേഞ്ചിന്റെ ചുറ്റുമതിലാണു അപകട ഭീഷണിയിലായത്.ഇതോടെ ചുറ്റുമതിലിനു സമീപത്തെ കെട്ടിടവും ഇവിടെയുള്ള വ്യാപാരികളും കടുത്ത സുരക്ഷാഭീഷണിയാണു നേരിടുന്നത്. ഒന്നരയാൾ പൊക്കമുള്ള ചുറ്റുമതിൽ തകർച്ചയിലായിട്ട് നാളുകൾ
ചെറുപുഴ∙ ടെലിഫോൺ എക്സ്ചേഞ്ചിന്റെ ചുറ്റുമതിൽ തകർച്ച ഭീഷണിയിൽ. ചെറുപുഴ മേലെ ബസാറിലുള്ള എക്സ്ചേഞ്ചിന്റെ ചുറ്റുമതിലാണു അപകട ഭീഷണിയിലായത്.ഇതോടെ ചുറ്റുമതിലിനു സമീപത്തെ കെട്ടിടവും ഇവിടെയുള്ള വ്യാപാരികളും കടുത്ത സുരക്ഷാഭീഷണിയാണു നേരിടുന്നത്. ഒന്നരയാൾ പൊക്കമുള്ള ചുറ്റുമതിൽ തകർച്ചയിലായിട്ട് നാളുകൾ ഏറെയായി. ഇത് പുതുക്കി പണിയണമെന്നു ആവശ്യപ്പെട്ടു അധികൃതരെ സമീപിച്ചുവെങ്കിലും അനുകൂല നടപടിയൊന്നും ഉണ്ടായില്ലെന്നു കെട്ടിടം ഉടമയും വ്യാപാരികളും പറഞ്ഞു.
ഇതേത്തുടർന്നു സമീപത്തെ കെട്ടിട ഉടമ സ്വന്തം ചെലവിൽ അരികുവശം ശക്തിപ്പെടുത്തുകയായിരുന്നു. എന്നാൽ സംരക്ഷണഭിത്തിയുടെ അടിഭാഗം വിണ്ടുകീറിയതോടെ ചുറ്റുമതിൽ ഏതുസമയത്തും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. ചെറുപുഴ -പയ്യന്നൂർ മരാമത്ത് റോഡിന്റെ സമീപത്താണു എക്സ്ചേഞ്ച് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ചുറ്റുമതിലിന്റെ പല ഭാഗങ്ങളും തകരാൻ തുടങ്ങി. എന്നിട്ടും പുനർ നിർമിക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തു ഉണ്ടാകാത്തത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിട്ടുണ്ട്.