മാഹി ശാന്തം; 65.1% പോളിങ്
മാഹി∙ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മലയാളികൾ ആദ്യം വോട്ടു രേഖപ്പെടുത്തുന്ന ഇടമെന്ന പ്രത്യേകതയുണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ തിരക്കുകളൊന്നും മാഹിയിലില്ല. ശാന്തമാണ് ഇവിടെ എല്ലായിടവും.ഇടയ്ക്കിടെ റോന്തു ചുറ്റുന്ന പൊലീസ് വാഹനങ്ങളൊഴിച്ചാൽ തിരഞ്ഞെടുപ്പാണെന്നു പോലും തോന്നാത്തത്ര ശാന്തം. 9 ചതുരശ്ര
മാഹി∙ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മലയാളികൾ ആദ്യം വോട്ടു രേഖപ്പെടുത്തുന്ന ഇടമെന്ന പ്രത്യേകതയുണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ തിരക്കുകളൊന്നും മാഹിയിലില്ല. ശാന്തമാണ് ഇവിടെ എല്ലായിടവും.ഇടയ്ക്കിടെ റോന്തു ചുറ്റുന്ന പൊലീസ് വാഹനങ്ങളൊഴിച്ചാൽ തിരഞ്ഞെടുപ്പാണെന്നു പോലും തോന്നാത്തത്ര ശാന്തം. 9 ചതുരശ്ര
മാഹി∙ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മലയാളികൾ ആദ്യം വോട്ടു രേഖപ്പെടുത്തുന്ന ഇടമെന്ന പ്രത്യേകതയുണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ തിരക്കുകളൊന്നും മാഹിയിലില്ല. ശാന്തമാണ് ഇവിടെ എല്ലായിടവും.ഇടയ്ക്കിടെ റോന്തു ചുറ്റുന്ന പൊലീസ് വാഹനങ്ങളൊഴിച്ചാൽ തിരഞ്ഞെടുപ്പാണെന്നു പോലും തോന്നാത്തത്ര ശാന്തം. 9 ചതുരശ്ര
മാഹി∙ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മലയാളികൾ ആദ്യം വോട്ടു രേഖപ്പെടുത്തുന്ന ഇടമെന്ന പ്രത്യേകതയുണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ തിരക്കുകളൊന്നും മാഹിയിലില്ല. ശാന്തമാണ് ഇവിടെ എല്ലായിടവും. ഇടയ്ക്കിടെ റോന്തു ചുറ്റുന്ന പൊലീസ് വാഹനങ്ങളൊഴിച്ചാൽ തിരഞ്ഞെടുപ്പാണെന്നു പോലും തോന്നാത്തത്ര ശാന്തം. 9 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള മാഹിയിൽ 31 ബൂത്തുകളിലായി 31,000 വോട്ടർമാരാണുള്ളത്.
രാവിലെ വളരെ സാവധാനത്തിലായിരുന്നു പോളിങ്. വെയിൽ കൂടുന്നതിനു മുൻപ് വോട്ട് രേഖപ്പെടുത്താമെന്നു കരുതി ആദ്യം ബൂത്തുകളിലെത്തിയവരുടെ തിരക്കൊഴിച്ചാൽ പത്തരയോടെ ബൂത്തുകളെല്ലാം സാധാരണ നിലയിലായി. ഉച്ചകഴിഞ്ഞായിരുന്നു പിന്നത്തെ തിരക്ക്. വെയിൽ താഴ്ന്നതോടെ വോട്ടർമാർ ഉണർന്നു. രാവിലെ മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ 40 ആയിരുന്നു പോളിങ് ശതമാനമെങ്കിൽ അവസാന മണിക്കൂറുകളിൽ വൈകിട്ട് 5നു 61% ആയി ഉയർന്നു. ആകെ പോളിങ് ശതമാനം 65.1.
കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ വി.വൈത്തിലിംഗത്തിനാണു മണ്ഡലത്തിൽ മുൻതൂക്കമെങ്കിലും അപ്രതീക്ഷിത വിജയം എൻഡിഎയും പ്രതീക്ഷിക്കുന്നുണ്ട്. പുതുച്ചേരി ആഭ്യന്തര മന്ത്രി എ.നമശിവായമാണ് എൻഡിഎ സ്ഥാനാർഥി. മുൻ മന്ത്രി ഇ.വത്സരാജ് മാഹി ഗവ.എൽപി സ്കൂളിലും മുൻ എംഎൽഎ വി.രാമചന്ദ്രൻ ഇടയിൽപീടിക ഗാന്ധി മെമ്മോറിയൽ ക്ലബ്ബിലും വോട്ട് രേഖപ്പെടുത്തി.