ആറളം ഫാമിലെ കാട്ടാനകളെ തുരത്തൽ; ‘ഓപ്പറേഷൻ എലിഫന്റ് ’: രണ്ടാം ദിനവും ആനകളെ കണ്ടെത്താനായില്ല
ഇരിട്ടി∙ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം 4–ാം ഘട്ടം 2–ാം ദിനത്തിലും കാട്ടാനകളെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ കോട്ടപ്പാറ മേഖലയിലും ഉച്ചകഴിഞ്ഞു 18 ഏക്കർ, ഹെലിപ്പാട് മേഖലയിലും ഉൾപ്പെടെ ദൗത്യസംഘം തിരച്ചിൽ നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല.
ഇരിട്ടി∙ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം 4–ാം ഘട്ടം 2–ാം ദിനത്തിലും കാട്ടാനകളെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ കോട്ടപ്പാറ മേഖലയിലും ഉച്ചകഴിഞ്ഞു 18 ഏക്കർ, ഹെലിപ്പാട് മേഖലയിലും ഉൾപ്പെടെ ദൗത്യസംഘം തിരച്ചിൽ നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല.
ഇരിട്ടി∙ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം 4–ാം ഘട്ടം 2–ാം ദിനത്തിലും കാട്ടാനകളെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ കോട്ടപ്പാറ മേഖലയിലും ഉച്ചകഴിഞ്ഞു 18 ഏക്കർ, ഹെലിപ്പാട് മേഖലയിലും ഉൾപ്പെടെ ദൗത്യസംഘം തിരച്ചിൽ നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല.
ഇരിട്ടി∙ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം 4–ാം ഘട്ടം 2–ാം ദിനത്തിലും കാട്ടാനകളെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ കോട്ടപ്പാറ മേഖലയിലും ഉച്ചകഴിഞ്ഞു 18 ഏക്കർ, ഹെലിപ്പാട് മേഖലയിലും ഉൾപ്പെടെ ദൗത്യസംഘം തിരച്ചിൽ നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല. ഇന്ന് ആറളം ഫാം കൃഷിയിടത്തിൽ ആന തുരത്തൽ തുടങ്ങും. കഴിഞ്ഞ ദിവസം ഫാമിൽ സബ് കലക്ടർ സന്ദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ – ജനകീയ കമ്മിറ്റി യോഗം തീരുമാനം അനുസരിച്ചാണ് ആന തുരത്തൽ 4–ാം ഘട്ടം തുടങ്ങിയത്. വനം ദ്രുത പ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ എം.ഷൈനി കുമാറിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ, വളയംചാൽ വനം ഉദ്യോഗസ്ഥർ ഉൾപ്പെടെ 50 അംഗ സംഘമാണു വിവിധ ടീമുകളായി തിരച്ചിലിനിറങ്ങിയത്.