കള്ളൻമാരെക്കൊണ്ട് കായലിലും രക്ഷയില്ല; കൂട്ടിൽ വളർത്തിയ 50 കിലോയിൽ അധികം മീൻ കവർന്നു
തൃക്കരിപ്പൂർ ∙ കള്ളൻമാരെക്കൊണ്ട് കായലിലും രക്ഷയില്ല. വലകൾ നശിപ്പിച്ച് കൂട്ടിൽ വളർത്തിയ മത്സ്യങ്ങൾ കവർന്നു. കവ്വായി കായലിൽ ഇടയിലക്കാട് ബണ്ടിനരികിൽ കുതിരുമ്മൽ രഘുവിന്റെ ഉടമസ്ഥതയിലുള്ള ഓരുജല മത്സ്യക്കൃഷിയിലാണ് കവർച്ച. 50 കിലോയിൽ അധികം മീൻ കവർന്നുവെന്നു മാത്രമല്ല, സംരക്ഷണത്തിനായി കെട്ടിയ വല
തൃക്കരിപ്പൂർ ∙ കള്ളൻമാരെക്കൊണ്ട് കായലിലും രക്ഷയില്ല. വലകൾ നശിപ്പിച്ച് കൂട്ടിൽ വളർത്തിയ മത്സ്യങ്ങൾ കവർന്നു. കവ്വായി കായലിൽ ഇടയിലക്കാട് ബണ്ടിനരികിൽ കുതിരുമ്മൽ രഘുവിന്റെ ഉടമസ്ഥതയിലുള്ള ഓരുജല മത്സ്യക്കൃഷിയിലാണ് കവർച്ച. 50 കിലോയിൽ അധികം മീൻ കവർന്നുവെന്നു മാത്രമല്ല, സംരക്ഷണത്തിനായി കെട്ടിയ വല
തൃക്കരിപ്പൂർ ∙ കള്ളൻമാരെക്കൊണ്ട് കായലിലും രക്ഷയില്ല. വലകൾ നശിപ്പിച്ച് കൂട്ടിൽ വളർത്തിയ മത്സ്യങ്ങൾ കവർന്നു. കവ്വായി കായലിൽ ഇടയിലക്കാട് ബണ്ടിനരികിൽ കുതിരുമ്മൽ രഘുവിന്റെ ഉടമസ്ഥതയിലുള്ള ഓരുജല മത്സ്യക്കൃഷിയിലാണ് കവർച്ച. 50 കിലോയിൽ അധികം മീൻ കവർന്നുവെന്നു മാത്രമല്ല, സംരക്ഷണത്തിനായി കെട്ടിയ വല
തൃക്കരിപ്പൂർ ∙ കള്ളൻമാരെക്കൊണ്ട് കായലിലും രക്ഷയില്ല. വലകൾ നശിപ്പിച്ച് കൂട്ടിൽ വളർത്തിയ മത്സ്യങ്ങൾ കവർന്നു. കവ്വായി കായലിൽ ഇടയിലക്കാട് ബണ്ടിനരികിൽ കുതിരുമ്മൽ രഘുവിന്റെ ഉടമസ്ഥതയിലുള്ള ഓരുജല മത്സ്യക്കൃഷിയിലാണ് കവർച്ച. 50 കിലോയിൽ അധികം മീൻ കവർന്നുവെന്നു മാത്രമല്ല, സംരക്ഷണത്തിനായി കെട്ടിയ വല നശിപ്പിക്കുകയും ചെയ്തു.
കായലിൽ വിവിധ ഭാഗങ്ങളിൽ മുളങ്കമ്പും വലയും മറ്റും ഉപയോഗിച്ച് കൂടൊരുക്കിയാണ് ഓരുജല മീൻകൃഷി നടത്തുന്നുണ്ട്. 3 ലക്ഷം രൂപ ചെലവിട്ടാണ് രഘു കൃഷിയിറക്കിയത്. കൊളോൻ, ചെമ്പല്ലി, കരിമീൻ, കട്‌ല എന്നിവയാണ് കൃഷി ചെയ്തത്. 50,000 രൂപയുടെ മീൻ നഷ്ടപ്പെട്ടുവെന്ന് രഘു ചന്തേര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതികളെ ഉടൻ പിടികൂടണമെന്നു വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ ആവശ്യപ്പെട്ടു.