കാഞ്ഞങ്ങാട് ∙ പുലിയെ കണ്ടെന്നു വീട്ടമ്മ അറിയിച്ചതോടെ കല്യാണം മുത്തപ്പൻ തറ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. ഇന്നലെ 11.30നാണ് സംഭവം. കല്യാണം മുത്തപ്പൻ തറയ്ക്കു സമീപത്തെ കെ.വി.ശ്യാമളയാണ് പുലിയെ കണ്ടതായി സമീപത്തെ വീട്ടുകാരെ അറിയിച്ചത്. നാട്ടുകാർ പുലിയെ തേടി സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. വീടിനു

കാഞ്ഞങ്ങാട് ∙ പുലിയെ കണ്ടെന്നു വീട്ടമ്മ അറിയിച്ചതോടെ കല്യാണം മുത്തപ്പൻ തറ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. ഇന്നലെ 11.30നാണ് സംഭവം. കല്യാണം മുത്തപ്പൻ തറയ്ക്കു സമീപത്തെ കെ.വി.ശ്യാമളയാണ് പുലിയെ കണ്ടതായി സമീപത്തെ വീട്ടുകാരെ അറിയിച്ചത്. നാട്ടുകാർ പുലിയെ തേടി സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. വീടിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ പുലിയെ കണ്ടെന്നു വീട്ടമ്മ അറിയിച്ചതോടെ കല്യാണം മുത്തപ്പൻ തറ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. ഇന്നലെ 11.30നാണ് സംഭവം. കല്യാണം മുത്തപ്പൻ തറയ്ക്കു സമീപത്തെ കെ.വി.ശ്യാമളയാണ് പുലിയെ കണ്ടതായി സമീപത്തെ വീട്ടുകാരെ അറിയിച്ചത്. നാട്ടുകാർ പുലിയെ തേടി സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി. വീടിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ പുലിയെ കണ്ടെന്നു വീട്ടമ്മ അറിയിച്ചതോടെ കല്യാണം മുത്തപ്പൻ തറ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. ഇന്നലെ 11.30നാണ് സംഭവം. കല്യാണം മുത്തപ്പൻ തറയ്ക്കു സമീപത്തെ കെ.വി.ശ്യാമളയാണ് പുലിയെ കണ്ടതായി സമീപത്തെ വീട്ടുകാരെ അറിയിച്ചത്. നാട്ടുകാർ പുലിയെ തേടി സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി.  

വീടിനു മുകളിലെ റോഡിനോട് ചേർന്നു പുലിയെ കണ്ടതായാണ് ശ്യാമള പറയുന്നത്.മുകളിൽ നിന്നു താഴോട്ട് ഇറങ്ങി വരികയായിരുന്നു എന്നും ദേഹത്ത് കറുത്ത വരകളും ഉണ്ടെന്നും ശ്യാമള പറയുന്നു. മഞ്ഞംപൊതി കുന്നിന്റെ മുകളിലടക്കം നാട്ടുകാർ തിരച്ചിൽ നടത്തി. വിവരമറിഞ്ഞ് ഹൊസ്ദുർഗ് എസ്ഐ വിജേഷ് സ്ഥലത്തെത്തി. വീട്ടമ്മയിൽ നിന്നു വിവരം തേടി. പിന്നാലെ വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.