വിളഞ്ഞത് ‘ആനക്കാച്ചിൽ’; തൂക്കം 101 കിലോഗ്രാം
വെള്ളരിക്കുണ്ട് ∙ ആനമഞ്ഞളിലെ കർഷകന്റെ കൃഷിയിടത്തിൽ വിളഞ്ഞത് ‘ആനക്കാച്ചിൽ’. ജൈവ കർഷകനായ മാടത്താനി ജോർജ് ജോസഫിന്റെ പറമ്പിലാണ് 101 കിലോഗ്രാം തൂക്കമുള്ള ഭീമൻ കാച്ചിൽ ഉണ്ടായത്. നാടൻ ഇനം കാച്ചിലാണിത്. സാധാരണ 10 കിലോ വരെ മാത്രമെ കാച്ചിൽ വളരുകയുള്ളുവെങ്കിലും പ്രത്യക പരിചരണം നൽകിയാണ് ഒരു ചുവട്
വെള്ളരിക്കുണ്ട് ∙ ആനമഞ്ഞളിലെ കർഷകന്റെ കൃഷിയിടത്തിൽ വിളഞ്ഞത് ‘ആനക്കാച്ചിൽ’. ജൈവ കർഷകനായ മാടത്താനി ജോർജ് ജോസഫിന്റെ പറമ്പിലാണ് 101 കിലോഗ്രാം തൂക്കമുള്ള ഭീമൻ കാച്ചിൽ ഉണ്ടായത്. നാടൻ ഇനം കാച്ചിലാണിത്. സാധാരണ 10 കിലോ വരെ മാത്രമെ കാച്ചിൽ വളരുകയുള്ളുവെങ്കിലും പ്രത്യക പരിചരണം നൽകിയാണ് ഒരു ചുവട്
വെള്ളരിക്കുണ്ട് ∙ ആനമഞ്ഞളിലെ കർഷകന്റെ കൃഷിയിടത്തിൽ വിളഞ്ഞത് ‘ആനക്കാച്ചിൽ’. ജൈവ കർഷകനായ മാടത്താനി ജോർജ് ജോസഫിന്റെ പറമ്പിലാണ് 101 കിലോഗ്രാം തൂക്കമുള്ള ഭീമൻ കാച്ചിൽ ഉണ്ടായത്. നാടൻ ഇനം കാച്ചിലാണിത്. സാധാരണ 10 കിലോ വരെ മാത്രമെ കാച്ചിൽ വളരുകയുള്ളുവെങ്കിലും പ്രത്യക പരിചരണം നൽകിയാണ് ഒരു ചുവട്
വെള്ളരിക്കുണ്ട് ∙ ആനമഞ്ഞളിലെ കർഷകന്റെ കൃഷിയിടത്തിൽ വിളഞ്ഞത് ‘ആനക്കാച്ചിൽ’. ജൈവ കർഷകനായ മാടത്താനി ജോർജ് ജോസഫിന്റെ പറമ്പിലാണ് 101 കിലോഗ്രാം തൂക്കമുള്ള ഭീമൻ കാച്ചിൽ ഉണ്ടായത്. നാടൻ ഇനം കാച്ചിലാണിത്. സാധാരണ 10 കിലോ വരെ മാത്രമെ കാച്ചിൽ വളരുകയുള്ളുവെങ്കിലും പ്രത്യക പരിചരണം നൽകിയാണ് ഒരു ചുവട് സംരക്ഷിച്ചത്.
നാലര ഏക്കർ സ്ഥലത്ത് റബർ, തെങ്ങ്, കുരുമുളക് തുടങ്ങിയ എല്ലാവിധ കൃഷികളും ഉണ്ട് ഇദ്ദേഹത്തിന്. ചേന, ചേമ്പ്, കപ്പ, കാച്ചിൽ, വാഴ, ഇഞ്ചി, മഞ്ഞൾ എന്നിവയും ഇദ്ദേഹത്തിന്റെ പറമ്പിൽ തഴച്ചു വളരുന്നുണ്ട്. ബളാൽ കൃഷി ഓഫിസർ ഡോ. അനിൽ സെബാസ്റ്റ്യന്റെ നിർദേശത്തോടെയാണു കൃഷി നടത്തുന്നത്. പുന്നക്കുന്ന് ഉണ്ണി മിശിഹാ ദേവാലയത്തിലെ പുത്തരി പെരുന്നാളിനു പള്ളിയിൽ സമർപ്പിച്ച കാച്ചിൽ ഇത്തവണ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയെന്ന് ജോർജ് പറഞ്ഞു. പള്ളിക്കമ്മിറ്റി പ്രോത്സാഹന സമ്മാനവും നൽകി.