യുവമോർച്ച നേതാവ് കൊല്ലപ്പെട്ട കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ
സുള്ള്യ (കർണാടക) ∙ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. സുള്ള്യ ബെള്ളാരെ പള്ളിമജലു സ്വദേശികളായ സദ്ദാം (32), ഹാരീസ് (42) എന്നിവരാണു പിടിയിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് ഇന്നലെ
സുള്ള്യ (കർണാടക) ∙ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. സുള്ള്യ ബെള്ളാരെ പള്ളിമജലു സ്വദേശികളായ സദ്ദാം (32), ഹാരീസ് (42) എന്നിവരാണു പിടിയിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് ഇന്നലെ
സുള്ള്യ (കർണാടക) ∙ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. സുള്ള്യ ബെള്ളാരെ പള്ളിമജലു സ്വദേശികളായ സദ്ദാം (32), ഹാരീസ് (42) എന്നിവരാണു പിടിയിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് ഇന്നലെ
സുള്ള്യ (കർണാടക) ∙ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. സുള്ള്യ ബെള്ളാരെ പള്ളിമജലു സ്വദേശികളായ സദ്ദാം (32), ഹാരീസ് (42) എന്നിവരാണു പിടിയിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. പൊലീസ് നടത്തിയ തുടരന്വേഷണത്തിലാണ് ഇന്നലെ രണ്ടുപേർ കൂടി അറസ്റ്റിലായതെന്നു ദക്ഷിണകന്നഡ എസ്പി ഋഷികേശ് ഭഗവാൻ സൊനാവനെ അറിയിച്ചു. നേരത്തേ അറസ്റ്റിലായ ഷഫീക്ക്, സക്കീർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ 26നു രാത്രി കേരള–കർണാടക അതിർത്തിയോടു ചേർന്ന ദക്ഷിണകന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയിലാണ് യുവമോർച്ച ദക്ഷിണകന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീൺ നെട്ടാരു (32) കൊല്ലപ്പെട്ടത്. കൊലപാതകം, ഗൂഢാലോചന എന്നിവയിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് കർണാടകയിലും കേരളത്തിലും അന്വേഷണം നടത്തിയിരുന്നു.