ആശ്വാസമായി വേനൽമഴ; മലയോര മേഖലകളിൽ അപ്രതീക്ഷിത മഴ
ചിറ്റാരിക്കൽ∙കുടയുള്ളവർ താരങ്ങളായി മാറിയ ഒരു മണിക്കൂറായിരുന്നു ഇന്നലെ ചിറ്റാരിക്കാൽ ടൗണിൽ. വിപണിയിൽ വിഷുത്തിരക്കിനിടെ പെയ്തത് ഒരു മണിക്കൂറോളം സാമാന്യം ശക്തമായ മഴ. അപ്രതീക്ഷിതമായി പെയ്ത മഴയിൽ മിക്കവരും നനഞ്ഞു കുളിച്ചു.കനത്ത ചൂടിൽ കുറച്ച് ആശ്വാസമായി ജില്ലയുടെ മലയോര മേഖലകളിൽ വേനൽ മഴ ലഭിച്ചു. ഇന്നലെ
ചിറ്റാരിക്കൽ∙കുടയുള്ളവർ താരങ്ങളായി മാറിയ ഒരു മണിക്കൂറായിരുന്നു ഇന്നലെ ചിറ്റാരിക്കാൽ ടൗണിൽ. വിപണിയിൽ വിഷുത്തിരക്കിനിടെ പെയ്തത് ഒരു മണിക്കൂറോളം സാമാന്യം ശക്തമായ മഴ. അപ്രതീക്ഷിതമായി പെയ്ത മഴയിൽ മിക്കവരും നനഞ്ഞു കുളിച്ചു.കനത്ത ചൂടിൽ കുറച്ച് ആശ്വാസമായി ജില്ലയുടെ മലയോര മേഖലകളിൽ വേനൽ മഴ ലഭിച്ചു. ഇന്നലെ
ചിറ്റാരിക്കൽ∙കുടയുള്ളവർ താരങ്ങളായി മാറിയ ഒരു മണിക്കൂറായിരുന്നു ഇന്നലെ ചിറ്റാരിക്കാൽ ടൗണിൽ. വിപണിയിൽ വിഷുത്തിരക്കിനിടെ പെയ്തത് ഒരു മണിക്കൂറോളം സാമാന്യം ശക്തമായ മഴ. അപ്രതീക്ഷിതമായി പെയ്ത മഴയിൽ മിക്കവരും നനഞ്ഞു കുളിച്ചു.കനത്ത ചൂടിൽ കുറച്ച് ആശ്വാസമായി ജില്ലയുടെ മലയോര മേഖലകളിൽ വേനൽ മഴ ലഭിച്ചു. ഇന്നലെ
ചിറ്റാരിക്കൽ∙കുടയുള്ളവർ താരങ്ങളായി മാറിയ ഒരു മണിക്കൂറായിരുന്നു ഇന്നലെ ചിറ്റാരിക്കാൽ ടൗണിൽ. വിപണിയിൽ വിഷുത്തിരക്കിനിടെ പെയ്തത് ഒരു മണിക്കൂറോളം സാമാന്യം ശക്തമായ മഴ. അപ്രതീക്ഷിതമായി പെയ്ത മഴയിൽ മിക്കവരും നനഞ്ഞു കുളിച്ചു. കനത്ത ചൂടിൽ കുറച്ച് ആശ്വാസമായി ജില്ലയുടെ മലയോര മേഖലകളിൽ വേനൽ മഴ ലഭിച്ചു. ഇന്നലെ രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാർമേഘമുണ്ടായിരുന്നെങ്കിലും മലയോരത്തു മാത്രമാണ് മഴ ലഭിച്ചത്.
ഉച്ചകഴിഞ്ഞ് വെള്ളരിക്കുണ്ട് താലൂക്കിലെ മാലോം, ചിറ്റാരിക്കൽ ഭാഗത്ത് സാമാന്യം ശക്തമായ മഴ പെയ്തു. വെള്ളരിക്കുണ്ടിലെ ചില ഭാഗങ്ങളിൽ ചാറ്റൽ മഴ പെയ്തു.ഇന്നലെ ഉൾപ്പെടെ 3 ദിവസം വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ഒറ്റപ്പെട്ട മഴ മാത്രം പെയ്യുമ്പോൾ കുറച്ചു സമയത്തിനു ശേഷം ശക്തമായ ചൂട് അനുഭവപ്പെടാറുണ്ട്. തുടർച്ചയായി ഏതാനും ദിവസം മഴ ലഭിച്ചാൽ മാത്രമേ നിലവിലെ ചൂടിന് കാര്യമായ കുറവുണ്ടാകൂ.