ചായക്കട തീയിട്ട് നശിപ്പിച്ചു; രാഷ്ട്രീയ വിരോധമെന്ന് എൽഡിഎഫ്
കാഞ്ഞങ്ങാട്∙ചായക്കട തീയിട്ട് നശിപ്പിച്ചു. ബല്ലാ കടപ്പുറത്തെ മൂസ പെരിയയുടെ മകൻ മുബഷീറിന്റെ കടയാണ് തീയിട്ട് നശിപ്പിച്ചത്.രാഷ്ട്രീയ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് എൽഡിഎഫ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ദിവസം ബല്ലാ കടപ്പുറത്തെ പോളിങ് ബൂത്തിൽ മൂസ പെരിയ എൽഡിഎഫിന്റെ പോളിങ് ഏജന്റായി നിന്നിരുന്നു.ഇതിന്റെ
കാഞ്ഞങ്ങാട്∙ചായക്കട തീയിട്ട് നശിപ്പിച്ചു. ബല്ലാ കടപ്പുറത്തെ മൂസ പെരിയയുടെ മകൻ മുബഷീറിന്റെ കടയാണ് തീയിട്ട് നശിപ്പിച്ചത്.രാഷ്ട്രീയ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് എൽഡിഎഫ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ദിവസം ബല്ലാ കടപ്പുറത്തെ പോളിങ് ബൂത്തിൽ മൂസ പെരിയ എൽഡിഎഫിന്റെ പോളിങ് ഏജന്റായി നിന്നിരുന്നു.ഇതിന്റെ
കാഞ്ഞങ്ങാട്∙ചായക്കട തീയിട്ട് നശിപ്പിച്ചു. ബല്ലാ കടപ്പുറത്തെ മൂസ പെരിയയുടെ മകൻ മുബഷീറിന്റെ കടയാണ് തീയിട്ട് നശിപ്പിച്ചത്.രാഷ്ട്രീയ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് എൽഡിഎഫ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ദിവസം ബല്ലാ കടപ്പുറത്തെ പോളിങ് ബൂത്തിൽ മൂസ പെരിയ എൽഡിഎഫിന്റെ പോളിങ് ഏജന്റായി നിന്നിരുന്നു.ഇതിന്റെ
കാഞ്ഞങ്ങാട്∙ചായക്കട തീയിട്ട് നശിപ്പിച്ചു. ബല്ലാ കടപ്പുറത്തെ മൂസ പെരിയയുടെ മകൻ മുബഷീറിന്റെ കടയാണ് തീയിട്ട് നശിപ്പിച്ചത്.രാഷ്ട്രീയ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് എൽഡിഎഫ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ദിവസം ബല്ലാ കടപ്പുറത്തെ പോളിങ് ബൂത്തിൽ മൂസ പെരിയ എൽഡിഎഫിന്റെ പോളിങ് ഏജന്റായി നിന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ലീഗ് പ്രവർത്തകരാണ് കട തീയിട്ട് നശിപ്പിച്ചതെന്നു എൽഡിഎഫ് ആരോപിച്ചു.
അതേ സമയം, കട കത്തിച്ച സംഭവത്തിൽ മുസ്‌ലിം ലീഗിന് ബന്ധമില്ലെന്ന് മുസ്‌ലിം ലീഗ് ബല്ലാ കടപ്പുറം ശാഖാ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വെളുപ്പിന് 3ന് ശേഷമാണ് ചായക്കട കത്തിനശിച്ചത്.ഇതിൽ ദുരൂഹത ഉണ്ടെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. സിപിഎം, ലീഗ് നേതാക്കൾ സംഭവ സ്ഥലം സന്ദർശിക്കുകയും ചെയ്തു.