അപകടം ഒളിപ്പിച്ച് നടപ്പാതകൾ; തകർന്നു മാസങ്ങളായിട്ടും നന്നാക്കിയില്ല
കളനാട്∙ നടപ്പാതയുടെ സ്ലാബുകൾ തകർന്നു മാസങ്ങളായിട്ടും നന്നാക്കിയില്ല. കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കളനാട് റെയിൽവേ മേൽപാലത്തിന് മുകളിലെ നടപ്പാതയുടെ കോൺക്രീറ്റ് സ്ലാബുകളാണ് തകർന്നിരിക്കുന്നത്. ഇതു യാത്രക്കാർക്ക് അപകടക്കെണിയായി. മേൽപ്പാലത്തിലൂടെ പോകുന്ന കാൽ നടയാത്രക്കാർക്ക് വേണ്ടിയുണ്ടാക്കിയ
കളനാട്∙ നടപ്പാതയുടെ സ്ലാബുകൾ തകർന്നു മാസങ്ങളായിട്ടും നന്നാക്കിയില്ല. കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കളനാട് റെയിൽവേ മേൽപാലത്തിന് മുകളിലെ നടപ്പാതയുടെ കോൺക്രീറ്റ് സ്ലാബുകളാണ് തകർന്നിരിക്കുന്നത്. ഇതു യാത്രക്കാർക്ക് അപകടക്കെണിയായി. മേൽപ്പാലത്തിലൂടെ പോകുന്ന കാൽ നടയാത്രക്കാർക്ക് വേണ്ടിയുണ്ടാക്കിയ
കളനാട്∙ നടപ്പാതയുടെ സ്ലാബുകൾ തകർന്നു മാസങ്ങളായിട്ടും നന്നാക്കിയില്ല. കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കളനാട് റെയിൽവേ മേൽപാലത്തിന് മുകളിലെ നടപ്പാതയുടെ കോൺക്രീറ്റ് സ്ലാബുകളാണ് തകർന്നിരിക്കുന്നത്. ഇതു യാത്രക്കാർക്ക് അപകടക്കെണിയായി. മേൽപ്പാലത്തിലൂടെ പോകുന്ന കാൽ നടയാത്രക്കാർക്ക് വേണ്ടിയുണ്ടാക്കിയ
കളനാട്∙ നടപ്പാതയുടെ സ്ലാബുകൾ തകർന്നു മാസങ്ങളായിട്ടും നന്നാക്കിയില്ല. കാസർകോട്–കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കളനാട് റെയിൽവേ മേൽപാലത്തിന് മുകളിലെ നടപ്പാതയുടെ കോൺക്രീറ്റ് സ്ലാബുകളാണ് തകർന്നിരിക്കുന്നത്. ഇതു യാത്രക്കാർക്ക് അപകടക്കെണിയായി. മേൽപ്പാലത്തിലൂടെ പോകുന്ന കാൽ നടയാത്രക്കാർക്ക് വേണ്ടിയുണ്ടാക്കിയ രണ്ട് ഭാഗത്തുമുള്ള നടപ്പാതയുടെ കോൺക്രീറ്റ് സ്ലാബുകളാണ് തകർന്നിരിക്കുന്നത്.
കാഞ്ഞങ്ങാട് നിന്നു കാസർകോട് ഭാഗത്തേക്ക് പോകുമ്പോൾ വലത് ഭാഗത്തെ നടപ്പാതയിലാണ് കൂടുതൽ പൊളിഞ്ഞിട്ടുള്ളത്. തകർന്ന സ്ലാബുകൾക്കിടയിൽ കാൽ കുടങ്ങി വഴിയാത്രക്കാർ അപകടത്തിൽപെടാറുണ്ട്. രാത്രി ഈ പാലത്തിൽ പ്രകാശം കുറവായതിനാൽ അപകടം കൂടുതലാണ്.കുട്ടികൾ അടക്കം നൂറു കണക്കിന് ആൾക്കാർ നടന്നു പോകുന്ന വഴിയിലെ തകർന്ന സ്ലാബുകൾ നീക്കി പുതിയത് സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായിട്ടും ഇതുവരെ നന്നാക്കിയില്ല.