പരവൂർ ∙ പോളച്ചിറയിൽ കൊല്ലം ബേഡ് ബറ്റാലിയന്റെ നേതൃത്വത്തിൽ പക്ഷി നിരീക്ഷണം നടത്തി. ദക്ഷിണ കേരളത്തിൽ അപൂർവ ഇനങ്ങളിൽപെട്ട ദേശാടന പക്ഷികൾ എത്തുന്ന സ്ഥലമാണു ചാത്തന്നൂർ പോളച്ചിറ. ഇന്നലെ രാവിലെ 7 മുതൽ 10 വരെ ഇരുപതോളം പേരാണു നിരീക്ഷണത്തിനായി എത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ചു പക്ഷികളുടെ എണ്ണത്തിൽ കുറവ്

പരവൂർ ∙ പോളച്ചിറയിൽ കൊല്ലം ബേഡ് ബറ്റാലിയന്റെ നേതൃത്വത്തിൽ പക്ഷി നിരീക്ഷണം നടത്തി. ദക്ഷിണ കേരളത്തിൽ അപൂർവ ഇനങ്ങളിൽപെട്ട ദേശാടന പക്ഷികൾ എത്തുന്ന സ്ഥലമാണു ചാത്തന്നൂർ പോളച്ചിറ. ഇന്നലെ രാവിലെ 7 മുതൽ 10 വരെ ഇരുപതോളം പേരാണു നിരീക്ഷണത്തിനായി എത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ചു പക്ഷികളുടെ എണ്ണത്തിൽ കുറവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരവൂർ ∙ പോളച്ചിറയിൽ കൊല്ലം ബേഡ് ബറ്റാലിയന്റെ നേതൃത്വത്തിൽ പക്ഷി നിരീക്ഷണം നടത്തി. ദക്ഷിണ കേരളത്തിൽ അപൂർവ ഇനങ്ങളിൽപെട്ട ദേശാടന പക്ഷികൾ എത്തുന്ന സ്ഥലമാണു ചാത്തന്നൂർ പോളച്ചിറ. ഇന്നലെ രാവിലെ 7 മുതൽ 10 വരെ ഇരുപതോളം പേരാണു നിരീക്ഷണത്തിനായി എത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ചു പക്ഷികളുടെ എണ്ണത്തിൽ കുറവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരവൂർ ∙ പോളച്ചിറയിൽ കൊല്ലം ബേഡ് ബറ്റാലിയന്റെ നേതൃത്വത്തിൽ പക്ഷി നിരീക്ഷണം നടത്തി. ദക്ഷിണ കേരളത്തിൽ അപൂർവ ഇനങ്ങളിൽപെട്ട ദേശാടന പക്ഷികൾ എത്തുന്ന സ്ഥലമാണു ചാത്തന്നൂർ പോളച്ചിറ.  ഇന്നലെ രാവിലെ 7 മുതൽ 10 വരെ ഇരുപതോളം പേരാണു നിരീക്ഷണത്തിനായി എത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ചു പക്ഷികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നും അതിനു കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും സംഘം വ്യക്തമാക്കി. 

കേരളത്തിൽ ആദ്യമായി യുറേഷ്യൻ കോട്ട് എന്ന വംശത്തിൽപെട്ട പക്ഷിയെ 2016 ൽ ഇവിടെ നിന്നുമാണു കണ്ടെത്തിയത്. ട്രീ പിപ്പറ്റ്, സ്പോട്ടിൽ പെലിക്കൻ, വൈറ്റ് സ്ട്രോക്ക്, ബ്ലാക്ക് കൈറ്റ്, ബ്രാഹ്മിണി കൈറ്റ്, കാറ്റിൽ എഗ്രറ്റ്, ബ്ലാക്ക് ടെയിൽഡ് ഗോഡ്വിറ്റ് തുടങ്ങി ലോകത്തിലെ ഏറ്റവും വേഗമേറിയ പക്ഷിയായ പെരിഗ്രിൻ ഫാൽക്കൺ  ഉൾപ്പെടെ 151 ലേറെ വംശങ്ങളിലെ പക്ഷികളെ കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇവിടെനിന്നു റിപ്പോർട്ട് ചെയ്തു. കൊല്ലം ബേഡ് ബറ്റാലിയന്റെ സ്ഥാപകനും പരവൂരിലെ സ്വകാര്യ ആശുപത്രി ആർഎംഒയുമായ ഡോ. ജിഷ്ണു രവീന്ദ്രന്റെ നേതൃത്വത്തിലാണു നിരീക്ഷണം നടന്നത്.

ADVERTISEMENT