ഫോണിലൂടെ മാത്രം പരിചയം, വീട്ടിൽനിന്ന് വിളിച്ചിറക്കി; പട്രോളിങ് സംഘത്തെ കണ്ട് യുവാവ് രക്ഷപ്പെട്ടു...
കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. ആലപ്പുഴ മാവേലിക്കര തഴക്കര കണ്ണോത്തുമുടി അതുല്യ ഭവനിൽ അഭിജിത്ത് (23) ആണു കളമശേരിയിൽ നിന്നു പിടിയിലായത്. പഴവർഗ വിൽപനക്കാരനായ ഇയാൾ സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ പതിനേഴുകാരിയെ കഴിഞ്ഞ
കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. ആലപ്പുഴ മാവേലിക്കര തഴക്കര കണ്ണോത്തുമുടി അതുല്യ ഭവനിൽ അഭിജിത്ത് (23) ആണു കളമശേരിയിൽ നിന്നു പിടിയിലായത്. പഴവർഗ വിൽപനക്കാരനായ ഇയാൾ സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ പതിനേഴുകാരിയെ കഴിഞ്ഞ
കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. ആലപ്പുഴ മാവേലിക്കര തഴക്കര കണ്ണോത്തുമുടി അതുല്യ ഭവനിൽ അഭിജിത്ത് (23) ആണു കളമശേരിയിൽ നിന്നു പിടിയിലായത്. പഴവർഗ വിൽപനക്കാരനായ ഇയാൾ സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ പതിനേഴുകാരിയെ കഴിഞ്ഞ
കൊല്ലം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. ആലപ്പുഴ മാവേലിക്കര തഴക്കര കണ്ണോത്തുമുടി അതുല്യ ഭവനിൽ അഭിജിത്ത് (23) ആണു കളമശേരിയിൽ നിന്നു പിടിയിലായത്. പഴവർഗ വിൽപനക്കാരനായ ഇയാൾ സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ പതിനേഴുകാരിയെ കഴിഞ്ഞ ഓഗസ്റ്റ് വെളുപ്പിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി ചിന്നക്കടയിൽ എത്തിച്ചു.
പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസ് സംഘത്തെ കണ്ട് ഇയാൾ പെൺകുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. നഗരത്തിൽ തനിച്ചു നിന്ന കുട്ടിയെ രക്ഷകർത്താക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.
ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ നിർദേശപ്രകാരം എസിപി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ വനിത പൊലീസ് സ്റ്റേഷൻ എസ്ഐമാരായ സി.പുഷ്പലത, ജിജി മാത്യു, എസ്‌സിപിഒമാരായ ഐ.അനിതകുമാരി, രാമാഭായി, എഎസ്ഐ ബൈജു ജറോം, സിപിഒ സൈജു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.