അധികൃതർ നടപടിയെടുത്തില്ല, സമാന്തര സർവീസുകൾക്ക് എതിരെ നാട്ടുകാരും ബസ്-ഓട്ടോ തൊഴിലാളികളും സംഘടിച്ചു
പത്തനാപുരം∙ പൊലീസും മോട്ടർ വാഹന വകുപ്പും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പത്തനാപുരം-പുന്നല റോഡിൽ സമാന്തര വാഹനങ്ങളെ തടഞ്ഞു നാട്ടുകാരും സ്വകാര്യബസ് - ഓട്ടോ തൊഴിലാളികളും രംഗത്ത്. രാവിലെ മുതൽ സംഘടിച്ച നാട്ടുകാരും ബസ്-ഓട്ടോ തൊഴിലാളികളും സമാന്തര വാഹനങ്ങളെ വഴിയിൽ തടഞ്ഞു യാത്രക്കാരെ ഇറക്കി വിട്ടു. അമിത
പത്തനാപുരം∙ പൊലീസും മോട്ടർ വാഹന വകുപ്പും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പത്തനാപുരം-പുന്നല റോഡിൽ സമാന്തര വാഹനങ്ങളെ തടഞ്ഞു നാട്ടുകാരും സ്വകാര്യബസ് - ഓട്ടോ തൊഴിലാളികളും രംഗത്ത്. രാവിലെ മുതൽ സംഘടിച്ച നാട്ടുകാരും ബസ്-ഓട്ടോ തൊഴിലാളികളും സമാന്തര വാഹനങ്ങളെ വഴിയിൽ തടഞ്ഞു യാത്രക്കാരെ ഇറക്കി വിട്ടു. അമിത
പത്തനാപുരം∙ പൊലീസും മോട്ടർ വാഹന വകുപ്പും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പത്തനാപുരം-പുന്നല റോഡിൽ സമാന്തര വാഹനങ്ങളെ തടഞ്ഞു നാട്ടുകാരും സ്വകാര്യബസ് - ഓട്ടോ തൊഴിലാളികളും രംഗത്ത്. രാവിലെ മുതൽ സംഘടിച്ച നാട്ടുകാരും ബസ്-ഓട്ടോ തൊഴിലാളികളും സമാന്തര വാഹനങ്ങളെ വഴിയിൽ തടഞ്ഞു യാത്രക്കാരെ ഇറക്കി വിട്ടു. അമിത
പത്തനാപുരം∙ പൊലീസും മോട്ടർ വാഹന വകുപ്പും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പത്തനാപുരം-പുന്നല റോഡിൽ സമാന്തര വാഹനങ്ങളെ തടഞ്ഞു നാട്ടുകാരും സ്വകാര്യബസ് - ഓട്ടോ തൊഴിലാളികളും രംഗത്ത്. രാവിലെ മുതൽ സംഘടിച്ച നാട്ടുകാരും ബസ്-ഓട്ടോ തൊഴിലാളികളും സമാന്തര വാഹനങ്ങളെ വഴിയിൽ തടഞ്ഞു യാത്രക്കാരെ ഇറക്കി വിട്ടു.
അമിത കൂലി ഈടാക്കിയുള്ള സമാന്തര വാഹനങ്ങളുടെ സർവീസ് പെരുകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ് . കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഈ മേഖലയിൽ സർവീസ് നിർത്തിയ വിവരം ചൂണ്ടിക്കാട്ടി പരാതിയുമായി ഒട്ടേറെ തവണ പൊലീസിലും മോട്ടർ വാഹന വകുപ്പിലും പരാതികൾ നൽകിയിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. സമാന്തര വാഹനങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്ആർടിസിയും മോട്ടർ വാഹന വകുപ്പിന് പരാതി നൽകിയിരുന്നു.
ഇന്നലെ രാവിലെ ചാച്ചിപ്പുന്നയിലാണ് സമാന്തര വാഹനം ആദ്യം തടഞ്ഞത്. പിന്നീട് കരിമ്പാലൂരിലും കുമ്പനാട്ട് പടിയിലും തടഞ്ഞു.കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തിയിരുന്ന പാതയിൽ കോവിഡിനു ശേഷം സർവീസ് പുനരാരംഭിച്ചപ്പോൾ ചെയിൻ സർവീസ് റദ്ദാക്കി സാധാരണ സർവീസാക്കി മാറ്റുകയായിരുന്നു. ഈ അവസരം മുതലാക്കിയാണ് സമാന്തര വാഹനങ്ങളുടെ സർവീസ് തുടങ്ങിയത്.