ക്വാറിയിലെ വെള്ളക്കെട്ടിൽ അജയിന്റെ മരണം, ദുരൂഹത: അന്വേഷണം വേണമെന്ന് അമ്മ
കൊട്ടാരക്കര∙ മകൻ അജയിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോട്ടാത്തല വെണ്ടാർ ഗിരിജ ഭവനിൽ ഗിരിജ ദക്ഷിണ മേഖല ഐജിക്ക് നിവേദനം നൽകി. കഴിഞ്ഞ ഡിസംബർ 28ന് ആക്കവിളയിൽ പാറക്കെട്ടിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യ ചെയ്തെന്നാണ് തൊഴിലുടമ അറിയിച്ചത്. എന്നാൽ
കൊട്ടാരക്കര∙ മകൻ അജയിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോട്ടാത്തല വെണ്ടാർ ഗിരിജ ഭവനിൽ ഗിരിജ ദക്ഷിണ മേഖല ഐജിക്ക് നിവേദനം നൽകി. കഴിഞ്ഞ ഡിസംബർ 28ന് ആക്കവിളയിൽ പാറക്കെട്ടിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യ ചെയ്തെന്നാണ് തൊഴിലുടമ അറിയിച്ചത്. എന്നാൽ
കൊട്ടാരക്കര∙ മകൻ അജയിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോട്ടാത്തല വെണ്ടാർ ഗിരിജ ഭവനിൽ ഗിരിജ ദക്ഷിണ മേഖല ഐജിക്ക് നിവേദനം നൽകി. കഴിഞ്ഞ ഡിസംബർ 28ന് ആക്കവിളയിൽ പാറക്കെട്ടിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യ ചെയ്തെന്നാണ് തൊഴിലുടമ അറിയിച്ചത്. എന്നാൽ
കൊട്ടാരക്കര∙ മകൻ അജയിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കോട്ടാത്തല വെണ്ടാർ ഗിരിജ ഭവനിൽ ഗിരിജ ദക്ഷിണ മേഖല ഐജിക്ക് നിവേദനം നൽകി. കഴിഞ്ഞ ഡിസംബർ 28ന് ആക്കവിളയിൽ പാറക്കെട്ടിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യ ചെയ്തെന്നാണ് തൊഴിലുടമ അറിയിച്ചത്. എന്നാൽ കുടുംബാംഗങ്ങളുമായി നല്ല അടുപ്പത്തിലായിരുന്ന മകൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യവുമില്ലെന്നാണു ഗിരിജ പറയുന്നത്. ദിവസ വേതനത്തിന് ജോലി ചെയ്യുകയായിരുന്നു അജയ്. സംഭവത്തിന് തലേന്നു വൈകിട്ട് ഏഴരയോടെ ഒരു സുഹൃത്ത് അജയിനെ അന്വേഷിച്ച് വീട്ടിൽ വന്നിരുന്നു. അജയ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഗിരിജയുടെ ഫോൺ വാങ്ങി അജയുമായി സംസാരിച്ചു. അന്ന് രാത്രി അജയ് വീട്ടിലെത്തിയില്ല.
രാത്രി രണ്ട് മണിയോടെ ക്വാറിയിലെ വെള്ളക്കെട്ടിൽ ചാടിയെന്ന് വിവരം ലഭിച്ചു. അവിടെ പോകേണ്ട ഒരു സാഹചര്യവും അജയിനില്ലെന്ന് അമ്മ പറയുന്നു. അപകടസ്ഥലത്ത് ചെന്ന അജയിന്റെ അമ്മാവനാണു കൊട്ടാരക്കര ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. പിറ്റേന്ന് മൃതദേഹം പുറത്തെടുത്തു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന, അജയയുടെ മൂന്ന് സുഹൃത്തുക്കൾ മരണത്തെക്കുറിച്ചു വ്യക്തമായ മറുപടി നൽകിയില്ല. മരണം മുങ്ങിമരണമാണെന്ന് വരുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരും ശ്രമിച്ചത്. സംഭവം ക്രൈംബ്രാഞ്ചോ പ്രത്യേകസംഘമോ അന്വേഷിപ്പിക്കണം എന്നാണ് ഹർജിയിലെ ആവശ്യം.