ചടയമംഗലം∙ നഗ്ന പൂജയ്ക്ക് പ്രേരിപ്പിച്ച സംഭവത്തിൽ മന്ത്രവാദിയുടെ സഹായി നിലമേൽ കണ്ണങ്കോട് പള്ളിക്കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ സിദ്ദിഖിനെ (40) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പ്രതിയാണ് സിദ്ദിഖ്, കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതിയെ

ചടയമംഗലം∙ നഗ്ന പൂജയ്ക്ക് പ്രേരിപ്പിച്ച സംഭവത്തിൽ മന്ത്രവാദിയുടെ സഹായി നിലമേൽ കണ്ണങ്കോട് പള്ളിക്കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ സിദ്ദിഖിനെ (40) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പ്രതിയാണ് സിദ്ദിഖ്, കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചടയമംഗലം∙ നഗ്ന പൂജയ്ക്ക് പ്രേരിപ്പിച്ച സംഭവത്തിൽ മന്ത്രവാദിയുടെ സഹായി നിലമേൽ കണ്ണങ്കോട് പള്ളിക്കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ സിദ്ദിഖിനെ (40) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പ്രതിയാണ് സിദ്ദിഖ്, കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചടയമംഗലം∙ നഗ്ന പൂജയ്ക്ക് പ്രേരിപ്പിച്ച സംഭവത്തിൽ മന്ത്രവാദിയുടെ സഹായി നിലമേൽ കണ്ണങ്കോട് പള്ളിക്കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ സിദ്ദിഖിനെ (40) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പ്രതിയാണ് സിദ്ദിഖ്, കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതിയെ കുടുതൽ അന്വേഷണത്തിന് ചടയമംഗലം കസ്റ്റഡിയിൽ വാങ്ങും.

പരാതിക്കാരിയായ യുവതിയുടെ ഭർത്താവ് ഷാലു സത്യബാബു, ഇയാളുടെ സഹോദരി ശ്രുതി എന്നിവർ ഇന്നലെ ചടയമംഗലം ഇൻസ്പെക്ടർക്ക് മുന്നിൽ ഹാജരായി.ഇവർ മുൻകൂർ ജാമ്യം നേടിയിരുന്നു.മന്ത്രവാദി അബ്ദുൽ ജബ്ബാറിനെ പിടികൂടാനുണ്ട്.അതിനിടെ കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടിയ പ്രതികളും പരാതിക്കാരും തമ്മിൽ പൊലീസ് സ്റ്റേഷനകത്ത് വാക്കേറ്റമുണ്ടായി. പൊലീസ് സ്റ്റേഷനിലെ വിശ്രമ മുറിയിൽ ആയിരുന്നു സംഭവം. ബഹളം കേട്ട് എത്തിയ ഇൻസ്പെക്ടറും എസ്ഐയും പരാതിക്കാരെ സ്ഥലത്ത് നിന്നു പോകാൻ സമ്മർദം ചെലുത്തിയത് പ്രതിഷേധത്തിനു ഇടയാക്കി.