ഒന്നര മാസമായിട്ടും നെല്ലിന്റെ വില കൊടുക്കാതെ സപ്ലൈകോ
കൊട്ടാരക്കര ∙ നെല്ലു നൽകി ഒന്നര മാസമായിട്ടും സപ്ലൈകോ പണം നൽകുന്നില്ല. വലഞ്ഞ് നെൽക്കർഷകർ. അടുത്ത വിള ആരംഭിച്ചെങ്കിലും കൃഷിക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് കൃഷിക്കാർ. കൊട്ടാരക്കര മേഖലയിൽ 150 ടണ്ണോളം നെല്ലാണ് നൽകിയത്. തളവൂർകോണം പാട്ടുപുരയ്ക്കൽ ഏലായിൽ നിന്ന് മാത്രം 31 ടൺ നെല്ല് നൽകി. നെല്ല് നൽകി
കൊട്ടാരക്കര ∙ നെല്ലു നൽകി ഒന്നര മാസമായിട്ടും സപ്ലൈകോ പണം നൽകുന്നില്ല. വലഞ്ഞ് നെൽക്കർഷകർ. അടുത്ത വിള ആരംഭിച്ചെങ്കിലും കൃഷിക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് കൃഷിക്കാർ. കൊട്ടാരക്കര മേഖലയിൽ 150 ടണ്ണോളം നെല്ലാണ് നൽകിയത്. തളവൂർകോണം പാട്ടുപുരയ്ക്കൽ ഏലായിൽ നിന്ന് മാത്രം 31 ടൺ നെല്ല് നൽകി. നെല്ല് നൽകി
കൊട്ടാരക്കര ∙ നെല്ലു നൽകി ഒന്നര മാസമായിട്ടും സപ്ലൈകോ പണം നൽകുന്നില്ല. വലഞ്ഞ് നെൽക്കർഷകർ. അടുത്ത വിള ആരംഭിച്ചെങ്കിലും കൃഷിക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് കൃഷിക്കാർ. കൊട്ടാരക്കര മേഖലയിൽ 150 ടണ്ണോളം നെല്ലാണ് നൽകിയത്. തളവൂർകോണം പാട്ടുപുരയ്ക്കൽ ഏലായിൽ നിന്ന് മാത്രം 31 ടൺ നെല്ല് നൽകി. നെല്ല് നൽകി
കൊട്ടാരക്കര ∙ നെല്ലു നൽകി ഒന്നര മാസമായിട്ടും സപ്ലൈകോ പണം നൽകുന്നില്ല. വലഞ്ഞ് നെൽക്കർഷകർ. അടുത്ത വിള ആരംഭിച്ചെങ്കിലും കൃഷിക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് കൃഷിക്കാർ. കൊട്ടാരക്കര മേഖലയിൽ 150 ടണ്ണോളം നെല്ലാണ് നൽകിയത്. തളവൂർകോണം പാട്ടുപുരയ്ക്കൽ ഏലായിൽ നിന്ന് മാത്രം 31 ടൺ നെല്ല് നൽകി. നെല്ല് നൽകി മൂന്നാം ദിവസം പണം നൽകുമെന്നായിരുന്നു ഉറപ്പ്.
നേരത്തേ ബാങ്കുകൾ വഴി പണം വിതരണം ചെയ്യാൻ സർക്കാർ ഉത്തരവ് ഉണ്ടായിരുന്നു. കർഷകർക്ക് പണം കൃത്യമായി കിട്ടി. എന്നാൽ സർക്കാർ കൃത്യമായി പണം നൽകാതെ വന്നതോടെ സംരംഭത്തിൽ നിന്നും ബാങ്കുകൾ പിൻമാറി. കിലോയ്ക്ക് 28.5 രൂപ ക്രമത്തിനാണു കർഷകരിൽ നിന്നും സപ്ലൈകോ നെല്ല് സംഭരിക്കുന്നത്.
കൃത്യമായി പണം ലഭിക്കാതെ വന്നതോടെ നെൽക്കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് കർഷകർ. നെൽവിലയ്ക്ക് പുറമെ കൃഷി വകുപ്പ് പ്രഖ്യാപിച്ച പൂട്ടുകൂലി പോലും നൽകുന്നില്ലെന്നാണ് കർഷകരുടെ പരാതി. നെൽക്കർഷകരെ സഹായിക്കാൻ കൃഷി വകുപ്പ് തയാറാകണമെന്ന് തളവൂർകോണം പാട്ടുപുരയ്ക്കൽ ഏല സമിതി സെക്രട്ടറി ബി.ചന്ദ്രശേഖരൻപിള്ള ആവശ്യപ്പെട്ടു.