റെയിൽവേ വൈദ്യുതീകരണം: ചെമ്പ് കമ്പി മോഷണം പോയി
പുനലൂർ ∙ വൈദ്യുതീകരണ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചെങ്കോട്ട–പുനലൂർ പാതയിൽ പോസ്റ്റിൽ ഘടിപ്പിച്ചിരുന്ന ചെമ്പ് കമ്പി മോഷണം പോയതായി പരാതി. പുനലൂർ കലയനാടിന് സമീപമാണ് സംഭവം. പോസ്റ്റുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ഘടിപ്പിച്ചിരുന്ന ചെമ്പ് കമ്പിയാണ് 60 മീറ്ററോളം ദൂരത്തിൽ മോഷണം പോയത്. വൈദ്യുതീകരണ
പുനലൂർ ∙ വൈദ്യുതീകരണ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചെങ്കോട്ട–പുനലൂർ പാതയിൽ പോസ്റ്റിൽ ഘടിപ്പിച്ചിരുന്ന ചെമ്പ് കമ്പി മോഷണം പോയതായി പരാതി. പുനലൂർ കലയനാടിന് സമീപമാണ് സംഭവം. പോസ്റ്റുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ഘടിപ്പിച്ചിരുന്ന ചെമ്പ് കമ്പിയാണ് 60 മീറ്ററോളം ദൂരത്തിൽ മോഷണം പോയത്. വൈദ്യുതീകരണ
പുനലൂർ ∙ വൈദ്യുതീകരണ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചെങ്കോട്ട–പുനലൂർ പാതയിൽ പോസ്റ്റിൽ ഘടിപ്പിച്ചിരുന്ന ചെമ്പ് കമ്പി മോഷണം പോയതായി പരാതി. പുനലൂർ കലയനാടിന് സമീപമാണ് സംഭവം. പോസ്റ്റുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ഘടിപ്പിച്ചിരുന്ന ചെമ്പ് കമ്പിയാണ് 60 മീറ്ററോളം ദൂരത്തിൽ മോഷണം പോയത്. വൈദ്യുതീകരണ
പുനലൂർ ∙ വൈദ്യുതീകരണ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചെങ്കോട്ട–പുനലൂർ പാതയിൽ പോസ്റ്റിൽ ഘടിപ്പിച്ചിരുന്ന ചെമ്പ് കമ്പി മോഷണം പോയതായി പരാതി. പുനലൂർ കലയനാടിന് സമീപമാണ് സംഭവം. പോസ്റ്റുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് ഘടിപ്പിച്ചിരുന്ന ചെമ്പ് കമ്പിയാണ് 60 മീറ്ററോളം ദൂരത്തിൽ മോഷണം പോയത്. വൈദ്യുതീകരണ വിഭാഗം ഉദ്യോഗസ്ഥരും ആർപിഎഫും കരാറുകാരുടെ പ്രതിനിധികളും ഇന്നലെ സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റിൽ കമ്പി ഘടിപ്പിക്കുന്ന സാമഗ്രികൾ തകർത്ത നിലയിലാണ്.
വിക്രം എൻജിനീയറിങ് ആൻഡ് എക്സിം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും റെയിൽവേ വൈദ്യുതീകരണ വിഭാഗവും ഇന്ന് ആർപിഎഫിനും കേരള പൊലീസിനും ഇത് സംബന്ധിച്ച് പരാതി നൽകും. കലയനാട് മുതൽ തമിഴ്നാട് അതിർത്തി വരെ ജനസാന്ദ്രത കുറഞ്ഞ ഭാഗത്തുകൂടിയാണ് ഈ റെയിൽപാത കടന്നുപോകുന്നത്.മോഷ്ടിച്ച കമ്പി പുറത്ത് വിൽപന നടത്താൻ സാധിക്കില്ലെന്നും റെയിൽവേ മുദ്രയുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.