എഴുകോൺ ഇഎസ്ഐ ആശുപത്രിയിലെ ശസ്ത്രക്രിയ വിവാദം ഉന്നതതല അന്വേഷണത്തിന് കേന്ദ്രമന്ത്രിയുടെ നിർദേശം
കൊല്ലം∙ എഴുകോൺ ഇഎസ്ഐ ആശുപത്രിയിൽ ആശുപത്രി ജീവനക്കാരി കൂടിയായ ചിഞ്ചു രാജിന്റെ ശസ്ത്രക്രിയയിൽ വീഴ്ച വരുത്തിയ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് ഇഎസ്ഐ ഡയറക്ടർ ജനറലിനു നിർദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം ഇതിനായി
കൊല്ലം∙ എഴുകോൺ ഇഎസ്ഐ ആശുപത്രിയിൽ ആശുപത്രി ജീവനക്കാരി കൂടിയായ ചിഞ്ചു രാജിന്റെ ശസ്ത്രക്രിയയിൽ വീഴ്ച വരുത്തിയ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് ഇഎസ്ഐ ഡയറക്ടർ ജനറലിനു നിർദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം ഇതിനായി
കൊല്ലം∙ എഴുകോൺ ഇഎസ്ഐ ആശുപത്രിയിൽ ആശുപത്രി ജീവനക്കാരി കൂടിയായ ചിഞ്ചു രാജിന്റെ ശസ്ത്രക്രിയയിൽ വീഴ്ച വരുത്തിയ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് ഇഎസ്ഐ ഡയറക്ടർ ജനറലിനു നിർദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം ഇതിനായി
കൊല്ലം∙ എഴുകോൺ ഇഎസ്ഐ ആശുപത്രിയിൽ ആശുപത്രി ജീവനക്കാരി കൂടിയായ ചിഞ്ചു രാജിന്റെ ശസ്ത്രക്രിയയിൽ വീഴ്ച വരുത്തിയ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് ഇഎസ്ഐ ഡയറക്ടർ ജനറലിനു നിർദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
ശസ്ത്രക്രിയയ്ക്കു ശേഷം ഇതിനായി ഉപയോഗിച്ച സാമഗ്രി കൂടി ഉള്ളിൽ വച്ച് തുന്നിയ സംഭവം എംപി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. ഇഎസ്ഐ ആസ്ഥാനത്തു നിന്ന് ഉന്നത തല സംഘം ആശുപത്രി സന്ദർശിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
എഴുകോൺ ഇഎസ്ഐ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിച്ചു സൗകര്യം വർധിപ്പിക്കാൻ പുതിയ കെട്ടിടം നിർമിക്കുക, കൂടുതൽ കിടക്കകൾ അനുവദിച്ചു ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധയിൽപെടുത്തിയതായി എംപി പറഞ്ഞു.