മകനു വെട്ടേറ്റു; അച്ഛൻ പൊലീസ് കസ്റ്റഡിയിൽ
കൊല്ലം∙ വഴക്കിനിടെ അച്ഛന്റെ വെട്ടേറ്റു മകനു ഗുരുതര പരുക്ക്. കണ്ടച്ചിറ മതിനൂർ മുക്ക് സ്വദേശി മരംവെട്ടു തൊഴിലാളിയായ മധുവാണ് (56) മദ്യലഹരിയിൽ കത്താൾ കൊണ്ട് മകൻ രാഹുലിനെ (24) വെട്ടിപ്പരുക്കേൽപിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് രാഹുലിനു വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ രാഹുലിനെ ജില്ലാ ആശുപത്രിയിൽ
കൊല്ലം∙ വഴക്കിനിടെ അച്ഛന്റെ വെട്ടേറ്റു മകനു ഗുരുതര പരുക്ക്. കണ്ടച്ചിറ മതിനൂർ മുക്ക് സ്വദേശി മരംവെട്ടു തൊഴിലാളിയായ മധുവാണ് (56) മദ്യലഹരിയിൽ കത്താൾ കൊണ്ട് മകൻ രാഹുലിനെ (24) വെട്ടിപ്പരുക്കേൽപിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് രാഹുലിനു വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ രാഹുലിനെ ജില്ലാ ആശുപത്രിയിൽ
കൊല്ലം∙ വഴക്കിനിടെ അച്ഛന്റെ വെട്ടേറ്റു മകനു ഗുരുതര പരുക്ക്. കണ്ടച്ചിറ മതിനൂർ മുക്ക് സ്വദേശി മരംവെട്ടു തൊഴിലാളിയായ മധുവാണ് (56) മദ്യലഹരിയിൽ കത്താൾ കൊണ്ട് മകൻ രാഹുലിനെ (24) വെട്ടിപ്പരുക്കേൽപിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് രാഹുലിനു വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ രാഹുലിനെ ജില്ലാ ആശുപത്രിയിൽ
കൊല്ലം∙ വഴക്കിനിടെ അച്ഛന്റെ വെട്ടേറ്റു മകനു ഗുരുതര പരുക്ക്. കണ്ടച്ചിറ മതിനൂർ മുക്ക് സ്വദേശി മരംവെട്ടു തൊഴിലാളിയായ മധുവാണ് (56) മദ്യലഹരിയിൽ കത്താൾ കൊണ്ട് മകൻ രാഹുലിനെ (24) വെട്ടിപ്പരുക്കേൽപിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് രാഹുലിനു വെട്ടേറ്റത്.
ഗുരുതരാവസ്ഥയിലായ രാഹുലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛനും മകനും തമ്മിൽ വഴക്കും അടിയും പതിവാണെന്നും നേരത്തേ ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഒത്തുതീർപ്പാക്കി വിട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മധുവിനെ രാത്രി 11ന് ചാത്തിനാംകുളം റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നു അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.