മുക്കിൽ മുറിവേറ്റ ‘ദാവൂദ്’ ഒട്ടകത്തിന് വെറ്ററിനറി കേന്ദ്രത്തിൽ ചികിത്സ
കൊല്ലം∙ മൂക്കിൽ മരക്കമ്പ് കൊണ്ടു മുറിവേറ്റ് അവശനായ ദാവൂദ് എന്ന ഒട്ടകത്തിനു കൊല്ലം വെറ്ററിനറി കേന്ദ്രത്തിൽ ചികിത്സ നൽകി. വിദ്യാലയങ്ങളിലും സർക്കാർ മേളകളിലും ഹരമായി മാറിയ ദാവൂദിനു, കരീപ്രയിലെ റബർ തോട്ടത്തിൽ തീറ്റയെടുക്കുന്നതിനിടെ മൂക്കിലേക്ക് മരക്കമ്പ് കയറിയാണു മുറിവുണ്ടായത്. മുറിവു ക്രമേണ വലിയ
കൊല്ലം∙ മൂക്കിൽ മരക്കമ്പ് കൊണ്ടു മുറിവേറ്റ് അവശനായ ദാവൂദ് എന്ന ഒട്ടകത്തിനു കൊല്ലം വെറ്ററിനറി കേന്ദ്രത്തിൽ ചികിത്സ നൽകി. വിദ്യാലയങ്ങളിലും സർക്കാർ മേളകളിലും ഹരമായി മാറിയ ദാവൂദിനു, കരീപ്രയിലെ റബർ തോട്ടത്തിൽ തീറ്റയെടുക്കുന്നതിനിടെ മൂക്കിലേക്ക് മരക്കമ്പ് കയറിയാണു മുറിവുണ്ടായത്. മുറിവു ക്രമേണ വലിയ
കൊല്ലം∙ മൂക്കിൽ മരക്കമ്പ് കൊണ്ടു മുറിവേറ്റ് അവശനായ ദാവൂദ് എന്ന ഒട്ടകത്തിനു കൊല്ലം വെറ്ററിനറി കേന്ദ്രത്തിൽ ചികിത്സ നൽകി. വിദ്യാലയങ്ങളിലും സർക്കാർ മേളകളിലും ഹരമായി മാറിയ ദാവൂദിനു, കരീപ്രയിലെ റബർ തോട്ടത്തിൽ തീറ്റയെടുക്കുന്നതിനിടെ മൂക്കിലേക്ക് മരക്കമ്പ് കയറിയാണു മുറിവുണ്ടായത്. മുറിവു ക്രമേണ വലിയ
കൊല്ലം∙ മൂക്കിൽ മരക്കമ്പ് കൊണ്ടു മുറിവേറ്റ് അവശനായ ദാവൂദ് എന്ന ഒട്ടകത്തിനു കൊല്ലം വെറ്ററിനറി കേന്ദ്രത്തിൽ ചികിത്സ നൽകി. വിദ്യാലയങ്ങളിലും സർക്കാർ മേളകളിലും ഹരമായി മാറിയ ദാവൂദിനു, കരീപ്രയിലെ റബർ തോട്ടത്തിൽ തീറ്റയെടുക്കുന്നതിനിടെ മൂക്കിലേക്ക് മരക്കമ്പ് കയറിയാണു മുറിവുണ്ടായത്.
മുറിവു ക്രമേണ വലിയ വ്രണമായി മാറി. അവശനായ ദാവൂദിനെ ഉടമ ചീരങ്കാവ് സ്വദേശി അജയൻ വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. അഞ്ചര വയസ്സുള്ള ദാവൂദിന് ഒരു ടണ്ണോളം ഭാരമുണ്ട്. ആവശ്യമായ മരുന്നുകൾ നൽകി മുറിവു വൃത്തിയാക്കി. കൊല്ലം ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ഡി. ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ ഡോ. ആതിര, ഷർഷിത് സിങ്, ഷിബു, അജയൻ എന്നിവരടങ്ങുന്ന സംഘമാണു ദാവൂദിനു ചികിത്സകൾ നൽകിയത്.