കടൽ കയറിവരുന്നു; കരയാൻ മാത്രം വിധി
കൊല്ലം∙ കൊല്ലം ബീച്ചിനു സമീപം വെടിക്കുന്ന് മുതൽ മുണ്ടയ്ക്കൽ പാപനാശം വരെ വരുന്ന ജനങ്ങൾക്കു കലിതുള്ളിയെത്തുന്ന കടലിനെ നോക്കി കരയാനാണു വിധി. ഒരാഴ്ചയായി ശക്തമായ കടലാക്രമണമാണു ജനങ്ങൾ നേരിടുന്നത്. തിരുവാതിര നഗർ മുതൽ നേതാജി നഗർ വരെ നാൽപതോളം വീടുകൾ കടലെടുക്കുന്ന സ്ഥിതിയിലാണ്. കരയോടു ചേർന്നു നിന്ന ഇരുപതോളം
കൊല്ലം∙ കൊല്ലം ബീച്ചിനു സമീപം വെടിക്കുന്ന് മുതൽ മുണ്ടയ്ക്കൽ പാപനാശം വരെ വരുന്ന ജനങ്ങൾക്കു കലിതുള്ളിയെത്തുന്ന കടലിനെ നോക്കി കരയാനാണു വിധി. ഒരാഴ്ചയായി ശക്തമായ കടലാക്രമണമാണു ജനങ്ങൾ നേരിടുന്നത്. തിരുവാതിര നഗർ മുതൽ നേതാജി നഗർ വരെ നാൽപതോളം വീടുകൾ കടലെടുക്കുന്ന സ്ഥിതിയിലാണ്. കരയോടു ചേർന്നു നിന്ന ഇരുപതോളം
കൊല്ലം∙ കൊല്ലം ബീച്ചിനു സമീപം വെടിക്കുന്ന് മുതൽ മുണ്ടയ്ക്കൽ പാപനാശം വരെ വരുന്ന ജനങ്ങൾക്കു കലിതുള്ളിയെത്തുന്ന കടലിനെ നോക്കി കരയാനാണു വിധി. ഒരാഴ്ചയായി ശക്തമായ കടലാക്രമണമാണു ജനങ്ങൾ നേരിടുന്നത്. തിരുവാതിര നഗർ മുതൽ നേതാജി നഗർ വരെ നാൽപതോളം വീടുകൾ കടലെടുക്കുന്ന സ്ഥിതിയിലാണ്. കരയോടു ചേർന്നു നിന്ന ഇരുപതോളം
കൊല്ലം∙ കൊല്ലം ബീച്ചിനു സമീപം വെടിക്കുന്ന് മുതൽ മുണ്ടയ്ക്കൽ പാപനാശം വരെ വരുന്ന ജനങ്ങൾക്കു കലിതുള്ളിയെത്തുന്ന കടലിനെ നോക്കി കരയാനാണു വിധി. ഒരാഴ്ചയായി ശക്തമായ കടലാക്രമണമാണു ജനങ്ങൾ നേരിടുന്നത്. തിരുവാതിര നഗർ മുതൽ നേതാജി നഗർ വരെ നാൽപതോളം വീടുകൾ കടലെടുക്കുന്ന സ്ഥിതിയിലാണ്. കരയോടു ചേർന്നു നിന്ന ഇരുപതോളം വലിയ മരങ്ങൾ കടലെടുത്തു. ഇന്നലെ രാവിലെ വലിയ ഒരു മരം കൂടി കടലിൽ വീണു.
സമീപത്തെ വൈദ്യുതി തൂണുകളും വീടുകളും കടലെടുക്കുമെന്ന അവസ്ഥയിലാണ്. പരവൂർ മുതൽ കാക്കത്തോപ്പ് വരെ മാത്രമാണു നിലവിൽ പുലിമുട്ടുകൾ. ഇതോടൊപ്പം കൊല്ലം ബീച്ച് വരെ പുലിമുട്ടുകൾ സ്ഥാപിക്കണമെന്നാണു മദ്രാസ് ഐഐടിയുടെ പഠന റിപ്പോർട്ട്. എന്നാൽ മുണ്ടയ്ക്കൽ മുതൽ ബീച്ച് വരെ പുലിമുട്ടുകൾ സ്ഥാപിക്കുമെന്ന അധികൃതരുടെ വാക്കുകൾ എല്ലാം ജലരേഖയായി എന്നാണു നാട്ടുകാരുടെ ആക്ഷേപം.
ഇതിനാലാണു തങ്ങൾക്കു വലിയ തോതിൽ കടലാക്രമണം നേരിടേണ്ടി വരുന്നതെന്നും നാട്ടുകാർ പറയുന്നു. ഈ അവസ്ഥ തുടർന്നാൽ മഴക്കാലം ആരംഭിക്കുന്നതിനു മുൻപേ കര പൂർണമായും കടലെടുക്കും. 500 മീറ്റർ അകലെയുള്ള കൊല്ലം ബീച്ചും അധികം താമസിക്കാതെ കടലാക്രമണത്തിൽ ഇല്ലാതാകുമെന്നാണു നാട്ടുകാർ പറയുന്നത്.