മൺറോതുരുത്തിൽ കുരങ്ങുകളുടെ പരാക്രമം
മൺറോതുരുത്ത്∙ കുരങ്ങുകളുടെ ശല്യം വനംവകുപ്പിനെ അറിയിച്ചിട്ടും പിടിക്കാൻ തയാറാകുന്നില്ലെന്ന് പരാതി. പേഴുംതുരുത്ത് സജീവ് ഭവനിൽ സി. എം. സജീവിനും കുടുംബാംഗങ്ങളും കുരങ്ങുകളുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. ചിമ്മിനിയുടെ മുകളിൽ കയറി അടുക്കളയിലേക്ക് പാദരക്ഷയും മറ്റും എറിയുന്നതിനാൽ പാചകം ചെയ്യാൻ
മൺറോതുരുത്ത്∙ കുരങ്ങുകളുടെ ശല്യം വനംവകുപ്പിനെ അറിയിച്ചിട്ടും പിടിക്കാൻ തയാറാകുന്നില്ലെന്ന് പരാതി. പേഴുംതുരുത്ത് സജീവ് ഭവനിൽ സി. എം. സജീവിനും കുടുംബാംഗങ്ങളും കുരങ്ങുകളുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. ചിമ്മിനിയുടെ മുകളിൽ കയറി അടുക്കളയിലേക്ക് പാദരക്ഷയും മറ്റും എറിയുന്നതിനാൽ പാചകം ചെയ്യാൻ
മൺറോതുരുത്ത്∙ കുരങ്ങുകളുടെ ശല്യം വനംവകുപ്പിനെ അറിയിച്ചിട്ടും പിടിക്കാൻ തയാറാകുന്നില്ലെന്ന് പരാതി. പേഴുംതുരുത്ത് സജീവ് ഭവനിൽ സി. എം. സജീവിനും കുടുംബാംഗങ്ങളും കുരങ്ങുകളുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. ചിമ്മിനിയുടെ മുകളിൽ കയറി അടുക്കളയിലേക്ക് പാദരക്ഷയും മറ്റും എറിയുന്നതിനാൽ പാചകം ചെയ്യാൻ
മൺറോതുരുത്ത്∙ കുരങ്ങുകളുടെ ശല്യം വനംവകുപ്പിനെ അറിയിച്ചിട്ടും പിടിക്കാൻ തയാറാകുന്നില്ലെന്ന് പരാതി. പേഴുംതുരുത്ത് സജീവ് ഭവനിൽ സി. എം. സജീവിനും കുടുംബാംഗങ്ങളും കുരങ്ങുകളുടെ ശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. ചിമ്മിനിയുടെ മുകളിൽ കയറി അടുക്കളയിലേക്ക് പാദരക്ഷയും മറ്റും എറിയുന്നതിനാൽ പാചകം ചെയ്യാൻ സാധിക്കുന്നില്ല. കുടിവെള്ള സംഭരണി തുറന്ന് കുളിക്കുന്നതിനാൽ വെള്ളം കുടിയും മുട്ടിയിരിക്കുകയാണ്. ആദ്യം ഒരു കുരങ്ങ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എവിടെ നിന്നാണു വന്നതെന്ന് അറിയില്ല.
രണ്ടോ മൂന്നോ ദിവസം അക്രമം കാട്ടി പിന്തിരിയും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. കൂടാതെ 6ന് മറ്റൊരു കുരങ്ങ് കൂടി എത്തി. അതോടെ കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. അഞ്ചൽ വനം വകുപ്പ് ഓഫിസിൽ അറിയിച്ചപ്പോൾ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവി ആയതിനാൽ തിരുവനന്തപുരത്ത് നിന്ന് ഉത്തരവ് ഉണ്ടാവണം എന്നാണ് മറുപടി ലഭിച്ചത്. രണ്ടാഴ്ച ആയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് സജീവ് പറയുന്നു.