മാലിന്യം നിറഞ്ഞ് കിളികൊല്ലൂർ കോയിക്കൽ തോട്
കൊല്ലം∙തെളിനീരായി ഒഴുകിയ കിളികൊല്ലൂർ കോയിക്കൽ തോട് മാലിന്യ വാഹിനിയായി. അറവുശാല, ശുചിമുറി, പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ സർവ മാലിന്യങ്ങളും തള്ളുന്ന ഇടമായി മാറിയതോടെ തോടിന്റെ കരയിലുള്ളവരുടെ ജീവിതവും ദുരിതത്തിലായി. ദുർഗന്ധം, കൊതുകുശല്യം, കിണറുകളിലെ വെള്ളം മലിനപ്പെടുന്നു, മാലിന്യം ഒഴുക്കുന്നു തുടങ്ങി
കൊല്ലം∙തെളിനീരായി ഒഴുകിയ കിളികൊല്ലൂർ കോയിക്കൽ തോട് മാലിന്യ വാഹിനിയായി. അറവുശാല, ശുചിമുറി, പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ സർവ മാലിന്യങ്ങളും തള്ളുന്ന ഇടമായി മാറിയതോടെ തോടിന്റെ കരയിലുള്ളവരുടെ ജീവിതവും ദുരിതത്തിലായി. ദുർഗന്ധം, കൊതുകുശല്യം, കിണറുകളിലെ വെള്ളം മലിനപ്പെടുന്നു, മാലിന്യം ഒഴുക്കുന്നു തുടങ്ങി
കൊല്ലം∙തെളിനീരായി ഒഴുകിയ കിളികൊല്ലൂർ കോയിക്കൽ തോട് മാലിന്യ വാഹിനിയായി. അറവുശാല, ശുചിമുറി, പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ സർവ മാലിന്യങ്ങളും തള്ളുന്ന ഇടമായി മാറിയതോടെ തോടിന്റെ കരയിലുള്ളവരുടെ ജീവിതവും ദുരിതത്തിലായി. ദുർഗന്ധം, കൊതുകുശല്യം, കിണറുകളിലെ വെള്ളം മലിനപ്പെടുന്നു, മാലിന്യം ഒഴുക്കുന്നു തുടങ്ങി
കൊല്ലം∙തെളിനീരായി ഒഴുകിയ കിളികൊല്ലൂർ കോയിക്കൽ തോട് മാലിന്യ വാഹിനിയായി. അറവുശാല, ശുചിമുറി, പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ സർവ മാലിന്യങ്ങളും തള്ളുന്ന ഇടമായി മാറിയതോടെ തോടിന്റെ കരയിലുള്ളവരുടെ ജീവിതവും ദുരിതത്തിലായി. ദുർഗന്ധം, കൊതുകുശല്യം, കിണറുകളിലെ വെള്ളം മലിനപ്പെടുന്നു, മാലിന്യം ഒഴുക്കുന്നു തുടങ്ങി പരാതിയുടെ പട്ടിക തന്നെ നാട്ടുകാർക്ക് നിരത്താനുണ്ട്. മഴക്കാലമായാൽ തോട് കരകവിഞ്ഞ് മലിന ജലവും മാലിന്യവും ഉൾപ്പെടെ വീട്ട് മുറ്റത്തേക്ക് ഒഴുകിയെത്തും. മൂന്നും നാലും സെന്റിലാണ് പലരും വീട് വച്ചു താമസിക്കുന്നത്. വെള്ളം കയറിയാൽ ദുരിതാശ്വാസ ക്യാംപ് തന്നെ ശരണം. തോട് ശുചീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2 തലമുറയുടെ ചരിത്രം പറയാനുണ്ട് കോയിക്കൽ തോടിന്. പെരുംകുളം ഭാഗത്തു നിന്ന് ഒഴുകി അയത്തിൽ തോട് വഴി എത്തുന്ന കോയിക്കൽ തോട് പതിക്കുന്നത് മങ്ങാട് കായലിലാണ്. ചെളിയും മാലിന്യവും കുളവാഴകളും കയറിയതോടെ ഒഴുക്കു നിലച്ചു. കിളികൊല്ലൂർ–കടപ്പാക്കട റോഡിലെ പാലത്തിൽ നിന്നുമാണ് മാലിന്യങ്ങൾ കൂടുതലായും തോട്ടിലേക്ക് തള്ളുന്നതെന്നാണ് ആക്ഷേപം.