കാണിക്ക വഞ്ചി കുത്തിത്തുറന്ന് രണ്ടാം ദിനവും മോഷണം
ഓച്ചിറ∙ ക്ലാപ്പനയിൽ തുടർച്ചയായി രണ്ടാം ദിവസവും കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. ആലുംപീടികയിൽ ക്ലാപ്പന സെന്റ് ജോർജ് ദേവാലയത്തിന്റെ ശാഖയായി പ്രവർത്തിക്കുന്ന ഫാത്തിമ മാതാവിന്റെ കുരിശടിയിലെ വഞ്ചി കുത്തിത്തുറന്നാണ് പണം കവർന്നത്. കേടായ പണം ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇത് 100 മീറ്റർ
ഓച്ചിറ∙ ക്ലാപ്പനയിൽ തുടർച്ചയായി രണ്ടാം ദിവസവും കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. ആലുംപീടികയിൽ ക്ലാപ്പന സെന്റ് ജോർജ് ദേവാലയത്തിന്റെ ശാഖയായി പ്രവർത്തിക്കുന്ന ഫാത്തിമ മാതാവിന്റെ കുരിശടിയിലെ വഞ്ചി കുത്തിത്തുറന്നാണ് പണം കവർന്നത്. കേടായ പണം ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇത് 100 മീറ്റർ
ഓച്ചിറ∙ ക്ലാപ്പനയിൽ തുടർച്ചയായി രണ്ടാം ദിവസവും കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. ആലുംപീടികയിൽ ക്ലാപ്പന സെന്റ് ജോർജ് ദേവാലയത്തിന്റെ ശാഖയായി പ്രവർത്തിക്കുന്ന ഫാത്തിമ മാതാവിന്റെ കുരിശടിയിലെ വഞ്ചി കുത്തിത്തുറന്നാണ് പണം കവർന്നത്. കേടായ പണം ഉപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇത് 100 മീറ്റർ
ഓച്ചിറ∙ ക്ലാപ്പനയിൽ തുടർച്ചയായി രണ്ടാം ദിവസവും കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. ആലുംപീടികയിൽ ക്ലാപ്പന സെന്റ് ജോർജ് ദേവാലയത്തിന്റെ ശാഖയായി പ്രവർത്തിക്കുന്ന ഫാത്തിമ മാതാവിന്റെ കുരിശടിയിലെ വഞ്ചി കുത്തിത്തുറന്നാണ് പണം കവർന്നത്. കേടായ പണം ഉപേക്ഷിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഇത് 100 മീറ്റർ അകലെ ആലുംപീടിക എസ്എൻഡിപി ശാഖയുടെ ഗുരു ക്ഷേത്രത്തിലെ കാണിക്ക വഞ്ചി തകർത്ത് പണം അപഹരിച്ചിരുന്നു. രണ്ടു മാസത്തിനുള്ളിൽ ക്ലാപ്പനയിലെ മിക്ക ക്ഷേത്രങ്ങളിലെയും കാണിക്ക വഞ്ചി തകർത്ത് മോഷണം നടന്നിരുന്നു. കഴിഞ്ഞ 7ന് രാത്രി ആലുംപീടികയില ഭക്ഷണ അലമാര തകർത്തു. ഓച്ചിറ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.