ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങി; യാത്രക്കാരൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു
പുനലൂർ∙ മൂവാറ്റുപുഴ സംസ്ഥാന ഹൈവേ, കൊല്ലം –തിരുമംഗലം ദേശീയപാതയിൽ സംഗമിക്കുന്ന ടിബി ജംക്‌ഷനിൽ ഇടിച്ചിട്ട ബൈക്കിന് മുകളിലൂടെ കെഎസ്ആർടിസി ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തു നിന്ന് കട്ടപ്പനയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ
പുനലൂർ∙ മൂവാറ്റുപുഴ സംസ്ഥാന ഹൈവേ, കൊല്ലം –തിരുമംഗലം ദേശീയപാതയിൽ സംഗമിക്കുന്ന ടിബി ജംക്‌ഷനിൽ ഇടിച്ചിട്ട ബൈക്കിന് മുകളിലൂടെ കെഎസ്ആർടിസി ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തു നിന്ന് കട്ടപ്പനയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ
പുനലൂർ∙ മൂവാറ്റുപുഴ സംസ്ഥാന ഹൈവേ, കൊല്ലം –തിരുമംഗലം ദേശീയപാതയിൽ സംഗമിക്കുന്ന ടിബി ജംക്‌ഷനിൽ ഇടിച്ചിട്ട ബൈക്കിന് മുകളിലൂടെ കെഎസ്ആർടിസി ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തു നിന്ന് കട്ടപ്പനയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ
പുനലൂർ∙ മൂവാറ്റുപുഴ സംസ്ഥാന ഹൈവേ, കൊല്ലം –തിരുമംഗലം ദേശീയപാതയിൽ സംഗമിക്കുന്ന ടിബി ജംക്‌ഷനിൽ ഇടിച്ചിട്ട ബൈക്കിന് മുകളിലൂടെ കെഎസ്ആർടിസി ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തു നിന്ന് കട്ടപ്പനയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ആണ് ഡിവൈഡറിന് സമീപം വച്ച് ബൈക്കിനെ ഇടിച്ചിട്ടത്.
ബസ് ഇവിടെ വളവിൽ വഴിതെറ്റി മുന്നോട്ടു നീങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ബസ് ഇടിച്ചപ്പോൾ യാത്രക്കാരൻ ബൈക്ക് ഉപേക്ഷിച്ച് വശത്തേക്ക് ചാടി . ഇയാൾക്ക് പരുക്കില്ല. ജനം തടിച്ചു കൂടിയതോടെ 10 മിനിറ്റോളം ഇതുവഴിയുള്ള ഗതാഗതവും സ്തംഭിച്ചു. പൊലീസ് എത്തിയ ശേഷമാണ് ആൾക്കൂട്ടം പിരിഞ്ഞത്. കഴിഞ്ഞ ദിവസം സമീപത്തെ നെല്ലിപ്പള്ളിയിൽ 2 കാറുകളും ബൈക്കും കൂട്ടിയിടിച്ചും അപകടം ഉണ്ടായിരുന്നു.