‘ശല്യം സഹിക്കവയ്യാതെ ബന്ധുവീട്ടിലാക്കി’, പതിനാറു വയസ്സുകാരിക്ക് കേക്കുമായി യുവാവ്; മർദനം, പോക്സോ കേസ്
തേവലക്കര ∙ പതിനാറു വയസ്സുകാരിക്ക് പിറന്നാൾ കേക്കുമായി രാത്രി എത്തിയ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പിടികൂടി പൊലീസിൽ ഏൽപിച്ചു. പിടികൂടിയവർ മർദിച്ചെന്ന് പൊലീസിനോട് യുവാവിന്റെ പരാതി. തുടർന്നു നടത്തിയ വൈദ്യപരിശോധനയിൽ മർദനമേറ്റതായി തെളിഞ്ഞു. പരാതി ഇല്ലെന്നു പറഞ്ഞതോടെ ബന്ധുക്കളെ വിളിച്ചു വരുത്തി
തേവലക്കര ∙ പതിനാറു വയസ്സുകാരിക്ക് പിറന്നാൾ കേക്കുമായി രാത്രി എത്തിയ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പിടികൂടി പൊലീസിൽ ഏൽപിച്ചു. പിടികൂടിയവർ മർദിച്ചെന്ന് പൊലീസിനോട് യുവാവിന്റെ പരാതി. തുടർന്നു നടത്തിയ വൈദ്യപരിശോധനയിൽ മർദനമേറ്റതായി തെളിഞ്ഞു. പരാതി ഇല്ലെന്നു പറഞ്ഞതോടെ ബന്ധുക്കളെ വിളിച്ചു വരുത്തി
തേവലക്കര ∙ പതിനാറു വയസ്സുകാരിക്ക് പിറന്നാൾ കേക്കുമായി രാത്രി എത്തിയ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പിടികൂടി പൊലീസിൽ ഏൽപിച്ചു. പിടികൂടിയവർ മർദിച്ചെന്ന് പൊലീസിനോട് യുവാവിന്റെ പരാതി. തുടർന്നു നടത്തിയ വൈദ്യപരിശോധനയിൽ മർദനമേറ്റതായി തെളിഞ്ഞു. പരാതി ഇല്ലെന്നു പറഞ്ഞതോടെ ബന്ധുക്കളെ വിളിച്ചു വരുത്തി
തേവലക്കര ∙ പതിനാറു വയസ്സുകാരിക്ക് പിറന്നാൾ കേക്കുമായി രാത്രി എത്തിയ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പിടികൂടി പൊലീസിൽ ഏൽപിച്ചു. പിടികൂടിയവർ മർദിച്ചെന്ന് പൊലീസിനോട് യുവാവിന്റെ പരാതി.
തുടർന്നു നടത്തിയ വൈദ്യപരിശോധനയിൽ മർദനമേറ്റതായി തെളിഞ്ഞു. പരാതി ഇല്ലെന്നു പറഞ്ഞതോടെ ബന്ധുക്കളെ വിളിച്ചു വരുത്തി ആശുപത്രിയിലേക്ക് അയച്ച യുവാവ് അവിടെ നിന്നു മുങ്ങി. 7ന് രാത്രി തേവലക്കരയിലാണ് സംഭവം.
യുവാവിന്റെ ശല്യം സഹിക്കവയ്യാതെ കോന്നിയിൽ നിന്നു തേവലക്കരയിലെ ബന്ധുവീട്ടിൽ കൊണ്ടു നിർത്തിയതായിരുന്നു പെൺകുട്ടിയെ. മാതാവിന്റെ പരാതിയിൽ തെക്കുംഭാഗം പൊലീസ് 8ന് പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനെതിരെ പോക്സോ പ്രകാരം കേസെടുത്തിരുന്നു.
ഇയാളെ അന്വേഷിക്കുന്നതിനിടെ മർദനമേറ്റെന്ന വെളിപ്പെടുത്തലുമായി യുവാവ് മാധ്യമങ്ങൾക്കു മുന്നിൽ എത്തുകയായിരുന്നു. എന്നാൽ മർദനമേറ്റ സംഭവത്തിൽ ഇയാൾ പൊലീസിൽ പരാതി നൽകാനോ, മൊഴി കൊടുക്കാനോ തയാറായിട്ടില്ല.