തുടർച്ചയായ മഴ: വീട് തകർന്നു; ഒരാൾക്കു പരുക്ക്
കൊല്ലം ∙ നഗരത്തിൽ തുടർച്ചയായി പെയ്ത മഴയിൽ വീട് പൂർണമായും തകർന്നു; ഒരാൾക്കു പരുക്ക്. കോർപറേഷൻ കടപ്പാക്കട ഡിവിഷനിൽ ഇടയിലഴികം പുരയിടത്തിൽ ഉമയുടെ വീടാണു തകർന്നത്. മകൻ വി.വിജീഷ്‌കുമാറിനാണ് (33) പരുക്കേറ്റത്. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. ഉമയും ഭർത്താവ് വെങ്കിടേഷും ചെന്നൈയിലായതിനാൽ
കൊല്ലം ∙ നഗരത്തിൽ തുടർച്ചയായി പെയ്ത മഴയിൽ വീട് പൂർണമായും തകർന്നു; ഒരാൾക്കു പരുക്ക്. കോർപറേഷൻ കടപ്പാക്കട ഡിവിഷനിൽ ഇടയിലഴികം പുരയിടത്തിൽ ഉമയുടെ വീടാണു തകർന്നത്. മകൻ വി.വിജീഷ്‌കുമാറിനാണ് (33) പരുക്കേറ്റത്. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. ഉമയും ഭർത്താവ് വെങ്കിടേഷും ചെന്നൈയിലായതിനാൽ
കൊല്ലം ∙ നഗരത്തിൽ തുടർച്ചയായി പെയ്ത മഴയിൽ വീട് പൂർണമായും തകർന്നു; ഒരാൾക്കു പരുക്ക്. കോർപറേഷൻ കടപ്പാക്കട ഡിവിഷനിൽ ഇടയിലഴികം പുരയിടത്തിൽ ഉമയുടെ വീടാണു തകർന്നത്. മകൻ വി.വിജീഷ്‌കുമാറിനാണ് (33) പരുക്കേറ്റത്. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. ഉമയും ഭർത്താവ് വെങ്കിടേഷും ചെന്നൈയിലായതിനാൽ
കൊല്ലം ∙ നഗരത്തിൽ തുടർച്ചയായി പെയ്ത മഴയിൽ വീട് പൂർണമായും തകർന്നു; ഒരാൾക്കു പരുക്ക്. കോർപറേഷൻ കടപ്പാക്കട ഡിവിഷനിൽ ഇടയിലഴികം പുരയിടത്തിൽ ഉമയുടെ വീടാണു തകർന്നത്. മകൻ വി.വിജീഷ്‌കുമാറിനാണ് (33) പരുക്കേറ്റത്. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. ഉമയും ഭർത്താവ് വെങ്കിടേഷും ചെന്നൈയിലായതിനാൽ വിജീഷ്‌കുമാർ മാത്രമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. മേൽക്കൂര പൂർണമായും നിലംപൊത്തി. ഭിത്തികളും ഇടിഞ്ഞു വീണു. മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന വിജീഷ് കുമാറിന്റെ മുകളിലേക്ക് ഓടുകൾ പതിക്കുകയായിരുന്നു. ഉടൻ പുറത്തിറങ്ങിയതിനാലാണു രക്ഷപ്പെട്ടത്. ശരീരമാസകലം മുറിവേറ്റ വിജീഷ്‌കുമാർ ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളപ്പൊക്ക ഭീഷണി: കലക്ടർ സന്ദർശിച്ചു
കൊല്ലം ∙ ശക്തികുളങ്ങര മേഖലയിലെ വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങൾ കലക്ടർ എൻ.ദേവിദാസ് സന്ദർശിച്ചു. കൊച്ചു മരുത്തടി, വേണുർ വടക്ക്, മരുത്തടി വിവേകാനന്ദ എൽപി സ്‌കൂൾ, പൂവൻപുഴ, മരിയാലയം ജംക്‌ഷൻ, മൂത്തേഴത്തു കിഴക്കേത്തറ പാലം എന്നിവിടങ്ങളാണു സന്ദർശിച്ചത്. കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എസ്. ജയൻ, കൗൺസിലർമാരായ എം.പുഷ്പാംഗദൻ, എം.സുമി, ഇറിഗേഷൻ, കോർപറേഷൻ ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പു എൻജിനീയർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.